മുതുകുളം മാധവൻ പിള്ള കാൽക്കൽ കെട്ടിപിടിച്ച് ഒരു മന്ത്രമെന്ന് കെഞ്ചിയപ്പോൾ മന്ദഹസിച്ചതേയുള്ളൂ – മഹാമായാ ! കെട്ടിപ്പിടിച്ചുവെങ്കിലും ആകാശനീലിമപോലെ അകലെയായിരുന്നു – ആദർശനം ! ഒന്നുകിൽ പ്രപഞ്ചം, അല്ലെങ്കിൽ അമ്മ. രണ്ടുംകൂടി ? ഒരിക്കലും സാദ്ധ്യമല്ല . ഒന്നു മാത്രമേ ലഭിക്കൂ – ഒന്നുമാത്രം ! അമ്മയല്ലാതെ മറ്റാരും സ്വന്തമല്ലെന്ന്, ഹൃദയം പറഞ്ഞപ്പോൾ തൊട്ടുമുന്നിലായിരുന്നു തൊട്ടുരുമ്മിക്കൊണ്ട് – ആദർശനം ! ഉള്ളിൻ്റെ കോണിലെങ്ങോ ചുരുണ്ടുകൂടി ഞാനാരെന്ന് തെല്ലും ബോധമില്ലാതെ ഉറങ്ങിക്കിടന്ന ബ്രഹ്മഭാവത്തെ പ്രണവമന്ത്രത്തിലുണർത്തി മേലോട്ടൊഴുക്കി ആനന്ദത്തിൻ്റെ ദിവ്യ […]
Tag / ദർശനം
സ്വാമി പ്രണവാമൃതാനന്ദ പുരി കുടിലമാകുമധർമ്മം പെരുകവേകൊടിയപാതകമെങ്ങും വളരവേ,ജനനി! നീ വന്നു ധർമ്മം പുലർത്തുവാൻഅവനി ധന്യയായ് അമ്മേ! ജഗന്മയീ! ഉരിയാടിയില്ല ഒന്നും നീ പാവനീധരയിൽ ജന്മമെടുത്തൊരു വേളയിൽ,‘കരയാനുള്ളതല്ലീ മർത്ത്യജീവിതം’ഇതു നീ മൗനമായ് മന്ത്രിച്ചതാവുമോ? പവനനെപ്പോലെ എല്ലാം പുണരുന്നുപതിതർക്കാശ്വാസമേകുന്നു ദേവീ! നീ,പരമപ്രേമം നിർല്ലോഭം വിതറുന്നുപരിചോടുണ്മയെ ബോധിപ്പിച്ചീടുന്നു. സകലവേദാന്തസാരം നീ സന്മയീ!അമലേ! സഞ്ചിതപുണ്യം നിൻ ദർശനം,ഇനിയൊരു നൂറു ജന്മം കഴിഞ്ഞാലുംഇവനൊരാലംബം നീയംബ നിശ്ചയം!
പത്രലേ: ഗുരുവെന്നു പറഞ്ഞാൽ പോരെ ദൈവമാക്കണോ? ബ്രഹ്മ: കൊള്ളാം, ഗുരു മർത്ത്യരൂപത്തിൽ വിളങ്ങുന്ന ഈശ്വരൻ തന്നെ എന്നാണു ശാസ്ത്രം പറയുന്നത്. ഒരുതരത്തിൽ ഗുരുവിനു് ഈശ്വരനിലും ഉയർന്ന സ്ഥാനമാണു നമ്മുടെ സംസ്കാരം നല്കിയിട്ടുള്ളത്. ഇതിനിടെ അമ്മ കുടിലിലെത്തി. അപ്പോൾ ബ്രഹ്മചാരി പത്രലേഖകനെ കുടിലിൽ ഭക്തജനങ്ങൾക്കു ദർശനം നല്കിക്കൊണ്ടിരിക്കുന്ന അമ്മയുടെ സമീപത്തേക്കു ക്ഷണിച്ചു, ”വരൂ അമ്മയോടുതന്നെ നേരിട്ടു ചോദിച്ചു സംശയം തീർത്തുകൊള്ളൂ.” അമ്മയുടെ അടുത്തുതന്നെ ലേഖകൻ സ്ഥലംപിടിച്ചു. ഭക്തജനങ്ങൾ ഓരോരുത്തരായി മാതൃദർശനത്തിനു ചെല്ലുന്നതിനിടയിൽ അമ്മ ഓരോരുത്തരെയും പ്രേമപൂർവ്വം തഴുകിത്തലോടി ആശ്വസിപ്പിക്കുന്ന […]
അമൃതപ്രിയ 2012 ജീവിതത്തിൻ്റെ അർത്ഥം കുഞ്ഞായിരിക്കുമ്പോൾ മുതലേ ഈ ജീവിതത്തിൻ്റെ അർത്ഥത്തെക്കുറിച്ചു ഞാൻ ചിന്തിക്കാറുണ്ടായിരുന്നു. ‘ഈശ്വരനിൽ ഞാൻ വിശ്വസിച്ചിരുന്നില്ല. ഈശ്വരനുണ്ടായിരുന്നെങ്കിൽ ലോകം ഇങ്ങനെയാകുമായിരുന്നില്ല; ഈ ക്രൂരതയും ദുഃഖവും ചൂഷണവും ഒന്നുമുണ്ടാകുമായിരുന്നില്ല. എന്നാലും ഈ സുന്ദരമായ പ്രകൃതിയും മനുഷ്യൻ കണ്ടുപിടിച്ച കലാരൂപങ്ങളും മനുഷ്യർക്കിടയിലെ അപൂർവ്വമായുള്ള സ്നേഹവുമൊക്കെ ക്രൂരത നിറഞ്ഞ ഈ ലോകത്തെ സുന്ദരമാക്കുന്നുണ്ടു് എന്നു ഞാൻ വിശ്വസിച്ചു. സംഗീതം, സാഹിത്യം, കവിത എല്ലാം എനിക്കിഷ്ടമായിരുന്നു. 1985 ജൂണിൽ ഒരു ദിവസം ഞാൻ ഫ്രാൻസിൽ ട്രെയിൻ കാത്തുനില്ക്കുകയായിരുന്നു. അന്നെനിക്കു് ഇരുപത്തിയേഴു […]