നാടുനീളെ പ്രസംഗങ്ങളും പ്രഭാഷണങ്ങളും നടക്കുന്ന ഒരു കാലഘട്ടമാണിതു്. ആദ്ധ്യാത്മികപ്രഭാഷണം, സാംസ്‌കാരികപ്രഭാഷണം, രാഷ്ട്രീയപ്രസംഗം, മതപ്രസംഗം, മതത്തിനെതിരെയുള്ള പ്രസംഗം എന്നുവേണ്ട ഓരോരുത്തര്‍ക്കും ഓരോ വിഷയത്തെക്കുറിച്ചു പ്രസംഗിക്കാനുണ്ടു്. സൂര്യനുകീഴിലുള്ള ഏതു വിഷയത്തെക്കുറിച്ചും ആര്‍ക്കും പ്രസംഗിക്കാന്‍ അധികാരമുണ്ടെന്നാണു് എല്ലാവരുടെയും ഭാവം. ഇതു പറയുമ്പോള്‍ മഹാഭാരതത്തിലെ ഒരു സന്ദര്‍ഭമാണു് ഓര്‍മ്മ വരുന്നതു്. ദ്രോണാചാര്യര്‍ കൗരവരെയും പാണ്ഡവരെയും പഠിപ്പിച്ചു കൊണ്ടിരിക്കുന്ന സമയം, ആദ്യത്തെ പാഠം ‘ക്ഷമ’യായിരുന്നു. ഒരു ദിവസം ഗുരു ശിഷ്യരെയെല്ലാം വിളിച്ചിട്ടു് അതുവരെ പഠിപ്പിച്ച പാഠങ്ങള്‍ ചൊല്ലി കേള്‍പ്പിക്കുവാന്‍ പറഞ്ഞു. ഓരോരുത്തരും അവര്‍ പഠിച്ച […]
Tag / ഗുരു
(അമ്മയുടെ ഗുരു പൂർണ്ണിമാ സന്ദേശത്തിൽ നിന്ന് – ജൂലൈ 2025, അമൃതപുരി ) ജന്മജന്മാന്തര ബന്ധനങ്ങളെ അറുക്കുന്ന ഗുരുവിൻ്റെ പാദത്തിൽ ശിഷ്യൻ കൃതജ്ഞതാപൂർണ്ണമായ ഹൃദയത്തെ സമർപ്പിക്കുന്നതിൻ്റെ പ്രതീകമാണ് ഗുരുപൂർണിമ. ഗുരു ഒരേ സമയം പ്രേമത്തിൻ്റെ ചന്ദ്രനും ജ്ഞാനത്തിൻ്റെ സൂര്യനുമാണ്. പൂനിലാവ് പോലെ കുളിർമ്മയും ആനന്ദവും പകർന്ന് ശിഷ്യരുടെ ദുഃഖമകറ്റുന്നതുകൊണ്ട് ഗുരു പ്രേമചന്ദ്രനാണ്. അജ്ഞാനത്തിൻ്റെ എല്ലാ ബന്ധനങ്ങളെയും തിന്മകളെയും ഇല്ലാതാക്കുന്നതുകൊണ്ട് ഗുരു ജ്ഞാനസൂര്യനാണ്. ഗുരുപൂർണിമ എന്നത് യഥാർത്ഥത്തിൽ പാദപൂജയോ ചടങ്ങുകളോ അല്ല . സമർപ്പിതമായ ശിഷ്യമനസ്സിലാണ് […]
ജനങ്ങളുടെ കഷ്ടത കാണുമ്പോള്‍, ഹൃദയത്തില്‍ കാരുണ്യം ഊറുന്നവനു മടിപിടിച്ചിരിക്കാനാവില്ല. ഈ കാരുണ്യമുള്ള ഹൃദയത്തിലേ ഈശ്വരൻ്റെ കൃപ എത്തുകയുള്ളൂ. ഈ കാരുണ്യമില്ലാത്തിടത്തു് ഈശ്വരകൃപ എത്തിയാലും പ്രയോജനപ്പെടില്ല. കഴുകാത്ത പാത്രത്തില്‍ പാലൊഴിക്കുന്നതുപോലെയാണതു്. മറ്റുള്ളവര്‍ക്കു പ്രയോജനപ്രദമാകുന്ന കര്‍മ്മം ചെയ്യുന്നതിലൂടെ മാത്രമേ അന്തഃകരണശുദ്ധി നേടാനാവൂ. ഒരു രാജ്യത്തെ രാജാവിനു രണ്ടു മക്കളുണ്ടായിരുന്നു. രാജാവിനു വാനപ്രസ്ഥത്തിനു പേകേണ്ട സമയമായി. മക്കളില്‍ ആരെ രാജാവായി വാഴിക്കണം. ജനങ്ങളെ സ്നേഹിക്കുന്ന ഒരാളായിരിക്കണം രാജാവാകേണ്ടതു്. രാജാവിനു് ഒരു തീരുമാനത്തിലെത്താനായില്ല. അദ്ദേഹം തൻ്റെ ഗുരുവിനെ സമീപിച്ചു. ഭാവി അറിയാന്‍ കഴിയുന്ന […]
സ്വാമി തുരീയാമൃതാനന്ദ പുരി ഉള്ളിലെ ഭീതി മറച്ചുടൻ ഗൗരവഭാവം നടിച്ചു സുയോധനൻതാ,നിരുവ്യൂഹരചനയെച്ചൂണ്ടിനിന്നാചാര്യദ്രോണനോടോതിയ വാക്കിലെ മുള്ളുകൾ,”പശ്യൈതാം, ധീമൻ ദ്രുപദാത്മജൻ, തവശിഷ്യനാൽ നിർമ്മിതമീവ്യൂഢസഞ്ചയംഭീമനാൽ പാലിക്കുമിപ്പാണ്ഡവാനീക-മാകവേ പര്യാപ്തമെന്നു കാണുന്നു നാംഭീഷ്മാഭിരക്ഷിതം കൗരവവ്യൂഢമോ,ഓർക്കുവിൻ, പര്യാപ്തമല്ലെന്നതും ഭവാൻ!” എന്തേയിതീവിധമോതാൻ? പരാജയഭീതിയോ, ഗർവ്വോ, വിവേകരാഹിത്യമോ?ശിഷ്യനാണെങ്കിലും ശത്രുവിൻ പുത്രനെശത്രുവായ്ത്തന്നെ നിനയേ്ക്കണമെന്നതോ?ഇംഗിതഗോപനം രാജധർമ്മം, ഭയംഉള്ളിലുണ്ടേലും പുറത്തരുതെന്നതോ?തെല്ലൊരരക്ഷിതാബോധം മനസ്സിൻ്റെചില്ലയിലെങ്ങാനൊളിഞ്ഞിരിക്കുന്നുവോ?പൂർവ്വവൈരത്തെയുണർത്തിയുലർത്തണം,ശിഷ്യവാത്സല്യം മനസ്സിൽക്കെടുത്തണം,എന്നല്ല – പാണ്ഡുസുതന്മാരോടൊട്ടൊരുകൂറുണ്ടതൊന്നു ധ്വനിപ്പിച്ചികഴ്ത്തണം.ആചാര്യനിന്ദതൻ ദക്ഷിണയായത-ങ്ങാദ്യം നിവേദിച്ചഹങ്കാരമത്തനായ്! സർവ്വസൈന്യാധിപൻ ഭീഷ്മനാണെങ്കിലുംസർവ്വവിശ്വാസവും ദ്രോണനിലേറ്റിയോ?വിശ്വാസമല്ലിതു – ദുർവ്വിനയം, പിന്നെതൊട്ടതിലൊക്കെയും സംശയബുദ്ധിയും.ഭീഷ്മരെയല്ലതാനാശ്രയിക്കുന്നതെ-ന്നുദ്യോഗപൂർവ്വം ധ്വനിപ്പിക്കയെന്നതും. പിന്നെയുമുണ്ടുനേർവ്യാഖ്യാനമീവിധം,‘കൊല്ലില്ല പാണ്ഡവരിൽ താനൊരാളെയും’എന്നുള്ള ഭീഷ്മവചനത്തെയോർക്കുകിൽകില്ലില്ല – ദ്രോണനിലൂന്നണമാഹവം.നിർവൈരമല്ലിവിടാവശ്യം, ദുർഘടവാപി കടത്തുവാൻ […]
അശോക് നായര്‍ അമ്മയോടു പലരും ചോദിച്ചിട്ടുണ്ടു്, ”അമ്മേ, അമ്മ എന്താണു് അദ്ഭുതങ്ങളൊന്നും പ്രവര്‍ത്തിക്കാത്തതു്?” അമ്മ പുഞ്ചിരിച്ചുകൊണ്ടു പറയും, ”മക്കളേ, ആദ്ധ്യാത്മികത എന്നുപറഞ്ഞാല്‍ അദ്ഭുതപ്രവൃത്തികളല്ല. ഒരിക്കല്‍ അദ്ഭുതമെന്തെങ്കിലും പ്രവര്‍ത്തിച്ചു കാണിച്ചാല്‍ മക്കള്‍ അതു തന്നെ വീണ്ടുംവീണ്ടും കാണണമെന്നാഗ്രഹിക്കും. അമ്മ മക്കളുടെ ആഗ്രഹങ്ങള്‍ വളര്‍ത്താന്‍ വന്നതല്ല. മക്കളുടെ ആഗ്രഹങ്ങള്‍ ഇല്ലാതാകണം എന്നാണു് അമ്മയുടെ ആഗ്രഹം.” അമ്മയുടെ വാക്കുകള്‍ ഏറ്റു പറയാന്‍ ശ്രമിക്കുന്നുവെങ്കിലും ഒന്നെനിക്കറിയാം, അമ്മയെ മനസ്സിലാക്കാന്‍ ഈ ഒരു ജന്മം മതിയാകില്ല. അതുകൊണ്ടു് അനന്തമായ ഒന്നിൻ്റെ അവസാനം കണ്ടു പിടിക്കാനുള്ള […]

Download Amma App and stay connected to Amma