സായംസന്ധ്യ. ധ്യാനമന്ദിരത്തിനു മുന്നിലെ വരാന്തയില്‍ കുറച്ചു പേര്‍ കൂടിനില്ക്കുന്നു…. വെള്ളത്താമരപ്പൊയ്കയില്‍ നീലനീരജമെന്ന പോലെ അവരുടെ മദ്ധ്യത്തില്‍ അമ്മയും ഉണ്ട്. ബ്രഹ്മചാരികളും ഗൃഹസ്ഥാശ്രമികളും എല്ലാം ഭജനാനന്ദത്തില്‍ ആകണ്ഠം ആമഗ്നരായിരിക്കുന്നു. സ്വരരാഗസുധാ സരിത്തില്‍ ചേര്‍ന്നലിയാന്‍ വെമ്പുന്ന കൈത്തോടുകള്‍പോലെ അമ്മ പാടുന്ന വരികള്‍ എല്ലാവരും ഏറ്റു പാടുന്നുമുണ്ട്…….

കാമേശ വാമാക്ഷീ കാമദേ
കാത്തരുളീടേണമെങ്ങളെ
ശക്തീ മഹാദേവീ ……. ഭക്തിഗമ്യേ നമസ്‌കാരം
വിത്തേ ഏകസത്തേ പൂര്‍ണ്ണചിത്തേ നമസ്‌കാരം

സര്‍വ്വ ചരാചരത്തില്‍ വിളങ്ങുമെന്‍
സര്‍വ്വേശ്വരീ കമലേ
വിണ്ണവര്‍ നാഥയായി അമരര്‍ക്കു
ദണ്ഡമൊഴിക്കുമമ്മേ (കാമേശ)

പാലാഴിനാഥനെയും പാലിക്കുന്ന
പാവനീ പത്മസ്ഥിതേ
അപ്പരമേഷ്ടി കൃത്യം വഹിപ്പതും
വിഷ്ടപേ നിന്‍ കടാക്ഷം (കാമേശ)

ബ്രഹ്മാണ്ഡ ബീജകര്‍ത്ത്രേ നമാമ്യഹം
ബ്രാഹ്മി സരസ്വതിയേ
സൃഷ്ടിസ്ഥിതിവിനാശ അജ്ഞാകരീ
അഷ്ടാഹങ്കാരനാശേ(കാമേശ)

വീണാനാദപ്രിയയേ്ക്കാ നിണം
പ്രിയം ക്രോധം വരുന്ന നേരം
വേദവും ബ്രഹ്മവും നീ……. എല്ലാ…
ജീവനും മോക്ഷവും നീ. (കാമേശ)