Author / kairali

സി. രാധാകൃഷ്ണന്‍ 1മസ്‌ലിനുടുത്ത മഹാരാജാവിന്‍നഗ്‌നതകണ്ടു ചിരിച്ചതിനാല്‍അരചന്‍ പണ്ടടിമയൊരുത്തനെനരകിപ്പിച്ചൂപോല്‍.തല്ലിക്കുത്തിയൊടിച്ചുകളഞ്ഞൂഎല്ലെല്ലാമത്രെ.പല്ലുകള്‍ പിഴുതൂ, മുടികള്‍ പറിച്ചൂ,കൊല്ലാക്കൊല ചെയ്തൂ.അതുകൊണ്ടരിശം തീരാഞ്ഞവനെമുതുകില്‍ വന്‍ചുമടേറ്റിചാട്ടയടിച്ചു നടത്തീപോലുംപെരുവഴിയൂടൊരു കാതം 2തൊണ്ട വരണ്ടും വേദനകൊണ്ടുംപ്രാണനൊടുങ്ങാറാകെവിമ്മി വിതുമ്മിക്കേണൂ പാവം‘അമ്മേ തുണ നീയേ!’ 3അന്നവതാരം ചെയ്തു വഴിയില്‍പൊന്നത്താണിപ്പെരുമ.അവൻ്റെ ചുമലിലെ ഭാരം പേറിഅവൻ്റെ കൂടെ നടന്നു!അവൻ്റെ മുതുകത്തടിയേല്ക്കാതെഅദ്ഭുതകവചം തീര്‍ത്തു! 4ഇരയെക്കൈവിട്ടത്താണിയിലായ്അരചനു നോട്ടം പക്ഷേഅരമനവരെയതു കൊണ്ടെത്തിക്കാന്‍അരചന്നായീല!ആനകള്‍ നൂറു കിണഞ്ഞുപിടിച്ചുംഅനങ്ങിയില്ലത്താണി!ആര്‍ത്തിക്കാരുടെ ശല്യം തീരാന്‍പേര്‍ത്തും കല്ലായ് മാറി! 5വഴിയോരങ്ങളിലിന്നും നില്പുഞങ്ങടെ’യമ്മത്താണി’.തളരുന്നേരമിറക്കാം ഭാരംമാളോര്‍ക്കവയുടെ ചുമലില്‍.ആളും തരവും നോക്കുന്നില്ലചുമടെന്തെന്നും ചോദിപ്പീലഎല്ലാമൊരുപോലെന്നേ നില്പൂനമ്മുടെ’യമ്മത്താണി’.ഹെൻ്റമ്മേയെന്നിറക്കിവയ്ക്കാംനെഞ്ചിലെ ഭാരം സര്‍വ്വംഒരു കുട്ടച്ചെമ്മണ്ണാകിലുംഒരു കൂടപ്പൊന്നായാലുംഒരുപോലെന്ന’മ്മത്താണി’ഭുവനേശ്വരി വാണരുളുന്നൂ!

ഒരു ഭക്തൻ: അമ്മേ ഈശ്വരനുവേണ്ടി ഞാൻ പലതും ത്യജിച്ചു. എന്നിട്ടും ശാന്തി അനുഭവിക്കുവാൻ കഴിയുന്നില്ല. അമ്മ: മോനേ, എല്ലാവരും ത്യാഗത്തെക്കുറിച്ചു പറയും. പക്ഷേ നമുക്കു് എന്താണു ത്യജിക്കുവാനുള്ളത്. നമുക്കെന്താണു സ്വന്തമായിട്ടുള്ളത്? ഇന്നു് നമ്മൾ നമ്മുടെതെന്നു കരുതുന്നതെല്ലാം നാളെ നമ്മുടെതല്ലാതായിത്തീരും. എല്ലാം ഈശ്വരൻ്റെതാണു്, അവിടുത്തെ അനുഗ്രഹംകൊണ്ടുമാത്രമാണു നമുക്കിന്നു അവ അനുഭവിക്കാൻ കഴിയുന്നത്. നമുക്കു സ്വന്തമായിട്ടു് എന്തെങ്കിലുമുണ്ടെങ്കിൽ അതു നമ്മുടെ രാഗദ്വേഷങ്ങൾ മാത്രമാണ്. അവയെയാണു ത്യജിക്കേണ്ടത്. ഇന്നു നമ്മൾ പലതും ത്യജിക്കുന്നുവെങ്കിലും മനസ്സുകൊണ്ടു് അവയോടുള്ള ബന്ധം നമ്മൾ വിടുന്നില്ല. അതാണു […]

എം.പി. വീരേന്ദ്രകുമാര്‍ – 2011 അമ്മയെ കാണുന്നതു സ്നേഹോഷ്മളമായ ഒരു അനുഭവമാണു്. പ്രഥമദര്‍ശനത്തില്‍ത്തന്നെ ‘അമ്മ’ ഹൃദയത്തില്‍ ഇടം നേടുന്നു. ഒരു സ്നേഹസ്പര്‍ശത്തിലൂടെ ആത്മാവിനെ തൊട്ടറിയുകയാണു് അമ്മ. അമ്മയുടെ മുന്നില്‍ ദുഃഖവും വേദനയും നിരാശയും വേവലാതിയുമൊക്കെ അലിഞ്ഞ് ഇല്ലാതാകുന്നു. ‘അമ്മ’ എന്ന സാന്ത്വനത്തിൻ്റെ മൂര്‍ത്തീഭാവമായതുകൊണ്ടാണു ജാതിമത ഭേദമെന്യേ ജനഹൃദയങ്ങളില്‍ അമ്മ ജീവിക്കുന്നതു്. ലോകത്തെമ്പാടും ലക്ഷോപലക്ഷം ആരാധകരുണ്ടു് അമ്മയ്ക്കു്. അമ്മയെ സൗകര്യപ്പെടുമ്പോഴൊക്കെ ഞാന്‍ പോയിക്കാണാറുണ്ടു്. കഴിഞ്ഞ വര്‍ഷം വള്ളിക്കാവിലെ ആശ്രമത്തില്‍ വച്ചു് അമ്മയെ കണ്ടിരുന്നു. അന്നു് ഏകദേശം രണ്ടുമണിക്കൂറോളം അമ്മയുടെ […]

ഏഴു ഓറഞ്ചു കഴിച്ചവനു് ആദ്യത്തെ ഓറഞ്ചിൻ്റെ രുചി ഏഴാമത്തെ ഓറഞ്ചില്‍ കിട്ടില്ല. അനുഭവിച്ചു വരുമ്പോള്‍ ഒരു വിരക്തി വരും. അതിലല്ല ആനന്ദം എന്നറിയാന്‍ സാധിക്കും. യഥാര്‍ത്ഥ ആനന്ദത്തിൻ്റെ ഉറവ തേടും. പട്ടി എല്ലില്‍ കടിക്കും. രക്തം വരുമ്പോള്‍ അതു നുണയും. അവസാനം രക്തം വാര്‍ന്നു് അതു തളര്‍ന്നുവീഴും. അപ്പോഴാണറിയുന്നതു്, എല്ലിലെ മാംസത്തില്‍നിന്നല്ല, തൻ്റെ മോണകീറി വന്ന രക്തമാണു താന്‍ നുണഞ്ഞതെന്നു്. പാല്പായസം നമുക്കിഷ്ടമാണു്. പക്ഷേ, കുറച്ചധികമായി കഴിച്ചുകഴിയുമ്പോള്‍ മതിയെന്നു തോന്നും. പിന്നീടു് ഇരട്ടി വേണമെന്നു തോന്നും. അതുപോലെ […]

അമൃതപ്രിയ – 2012 വീണ്ടും കാണാന്‍ ആദ്യദര്‍ശനം അങ്ങനെ കഴിഞ്ഞു. ഞാന്‍ എൻ്റെ ലോകത്തിലേക്കു മടങ്ങി. അല്ലെങ്കില്‍ ഞാന്‍ അങ്ങനെ കരുതി. എന്നാല്‍ അമ്മയാകട്ടെ എൻ്റെ ഹൃദയത്തിലേക്കു കൂടുതല്‍ കൂടുതല്‍ കടന്നുവരാന്‍ തുടങ്ങി. അമ്മയെക്കുറിച്ചുള്ള സ്മരണകള്‍, അമ്മയെ കാണണമെന്ന ആഗ്രഹം, ഒന്നും എനിക്കു് അടക്കാന്‍ വയ്യാതെയായി. ഒരു വര്‍ഷം അവധിയെടുത്തു് അമ്മയുടെ ആശ്രമത്തില്‍ പോയാലോ എന്നായി എൻ്റെ ചിന്ത. എനിക്കാണെങ്കില്‍ ഭാരതത്തില്‍ എവിടെയാണു് അമ്മയുടെ ആശ്രമം എന്നുപോലും അറിയില്ല. ഒറ്റയ്ക്കു്, തീര്‍ത്തും അപരിചിതമായ ഒരു സ്ഥലത്തു പോകാന്‍ […]