മുൻപുണ്ടായിട്ടുള്ള ഭൂകമ്പത്തെക്കുറിച്ചു വീണ്ടും ഓര്‍ത്തുപോകുന്നു. ഇനി അതിനെക്കറിച്ചു പറഞ്ഞിട്ടെന്തു ഫലം. ദുരിതമനുഭവിക്കുന്നവര്‍ക്കു സഹായമെത്തിക്കുകയാണു് ഇപ്പോഴത്തെ ആവശ്യം. ഭക്തര്‍ മക്കള്‍ ഓരോരുത്തരും ആവുംവിധം സഹായം ചെയ്യാന്‍ തയ്യാറാകണം. ഗൃഹസ്ഥാശ്രമജീവിതത്തില്‍ ദാനധര്‍മ്മം അത്യാവശ്യമാണു്. ഇതു പറയുമ്പോള്‍ അമ്മ ഒരു കഥ ഓര്‍ത്തുപോകുകയാണു്. ഒരിക്കല്‍ ഒരാള്‍ രാഷ്ട്രീയത്തില്‍ ചേരാന്‍ പോയി. കൂട്ടുകാരന്‍ പറഞ്ഞു, നിങ്ങള്‍ ഈ രാഷ്ട്രീയത്തില്‍ ചേരരുതു്. ചേര്‍ന്നാല്‍ നിങ്ങള്‍ക്കുള്ളതു ധര്‍മ്മം ചെയ്യേണ്ടിവരും. ‘ചെയ്യാമല്ലോ?’ ‘നിങ്ങള്‍ക്കു രണ്ടു കാറുണ്ടെങ്കില്‍ ഒരു കാറു ദാനം ചെയ്യണം’. ‘അതിനെന്താ ചെയ്യാമല്ലോ? തീര്‍ച്ചയായും ചെയ്യും.’ […]
Author / kairali
സിസിലി വില്ലകാമ്പ് തോബെ എൻ്റെ ആദ്യദർശനം കഴിഞ്ഞ വർഷം അമ്മയുടെ പ്രോഗ്രാം പെനാങിൽ നടക്കുമ്പോൾ ഞാൻ മാതൃവാണി കൗണ്ടറിലേക്കു ചെന്നു. മാതൃവാണി വരിക്കാരിയാകണം എന്നതായിരുന്നു എൻ്റെ ആവശ്യം. ഷാങ്ഹായിലെ എൻ്റെ അഡ്രസ്സു് കൊടുത്തിട്ടു ഞാൻ അവിടെ ഇരിക്കുന്നവരോടു ചോദിച്ചു, ”ചൈനയിൽ എനിക്കു തീർച്ചയായും മാതൃവാണി ലഭിക്കുമല്ലോ?” മാതൃവാണി ചൈനയിലും ലഭിക്കും എന്നു് അവരെനിക്കു് ഉറപ്പു തന്നു. അവർ പറഞ്ഞതുപോലെ ചൈനയിൽ എനിക്കു മാതൃവാണി ലഭിക്കുകതന്നെ ചെയ്തു. ഷാങ്ഹായിലെ വീട്ടിൽ എനിക്കു് ആദ്യമായി മാതൃവാണി ലഭിച്ചപ്പോൾ ഞാൻ വളരെ […]
സ്വാമി തുരീയാമൃതാനന്ദ പുരി നന്ദനസൂനുവാമിക്കൊച്ചുബാലനെകല്ക്കക്കണ്ടംകൊണ്ടു മെനഞ്ഞെടുത്തോ?ചെഞ്ചോരിവായ്മലര്‍ പുഞ്ചിരിച്ചുണ്ടുകള്‍ചെമ്പവിഴത്താല്‍ മെനഞ്ഞെടുത്തോ? ഗോപികമാരെടുത്തുമ്മവെച്ചുമ്മവെ-ച്ചോമനിച്ചീടുമിക്കൊച്ചുബാലന്‍ആനായബാലകന്മാരിലിളയവന്‍പേലവമായൊരീമേനികണ്ടോ? ചന്ദണച്ചൂര്‍ണ്ണവും പൗര്‍ണ്ണമിച്ചാറും ചേര്‍-ത്താരോമെനഞ്ഞീമനോജ്ഞരൂപംതന്‍ചിരികൊഞ്ചലിതന്തരംഗങ്ങളില്‍മഞ്ജീരശിഞ്ജിതമെന്നപോലെ! സൗന്ദര്യമാകെയുമാറ്റിക്കുറുക്കിയീമഞ്ജുളരൂപമുണ്ടാക്കി ദൈവംഅമ്മയശോദയ്ക്കു സമ്മാനമേകുവാ-നുണ്ടായപുണ്യമെ,ന്താര്‍ക്കറിയാം ചുമ്മാതതുമിതും ചൊല്ലാതെ,നിങ്ങളാപൈതലിന്‍ വൈഭവമോര്‍ത്തുനോക്കൂ;ചെല്ലക്കിടാവെന്നുചൊല്ലിടാം നിങ്ങള്‍ക്ക്വല്ലഭം ചൊല്ലിയാലുള്ളുകാളും! അന്നൊരുഭൂതമീനന്ദാലയംതന്നില്‍മന്ദം പ്രവേശിച്ചു പാല്‍കൊടുത്തുസുന്ദരിയാമിവളാരെന്നുനാമെല്ലാംഅന്തിച്ചുപോയതുമോര്‍മ്മയില്ലേ? പിന്നവിടുണ്ടായതെന്തു ഞാന്‍ വര്‍ണ്ണിപ്പൂ!വന്നുമലച്ചു മലകണക്കെ,ഘോരാട്ടഹാസം മുഴക്കി മരിച്ചതുംനാമെല്ലാം കണ്ടുമിഴിച്ചതല്ലേ? ചാടായിവന്നതും കാറ്റായിവന്നതുംക്രൂരരാം രാക്ഷസമുഖ്യരല്ലേ?എല്ലാം പൊടിതൂളായ് മാറ്റിച്ചമച്ചിട്ടുംഇ,ച്ചാരുമേനി വിയര്‍ത്തതില്ല! ബാലനെന്നോതേണ്ട;തിന്മയെ വെല്ലുവാന്‍നന്മയായ് ദൈവമവതരിച്ചു;ദൈവവരബലമ,ല്ലവനീശ്വരന്‍!പാപപുണ്യങ്ങള്‍ക്കതീതഭാവന്‍!
പത്രലേ: എല്ലാം നമ്മളിൽത്തന്നെയുണ്ടെന്നല്ലേ ശാസ്ത്രങ്ങൾ പറയുന്നത്. പിന്നെ ഈ സാധനയുടെ ആവശ്യമെന്താണ്. അമ്മ: നമ്മളിൽ എല്ലാമുണ്ടെങ്കിലും അതിനെ അനുഭവതലത്തിൽ കൊണ്ടുവരാതെ യാതൊരു പ്രയോജനവുമില്ല. അതിനു സാധന കൂടാതെ പറ്റില്ല. തത്ത്വമസി, അഹം ബ്രഹ്മാസ്മി തുടങ്ങിയ മഹാവാക്യങ്ങൾ പറഞ്ഞിരുന്ന ഋഷിമാർ ആ തലത്തിൽ എത്തിയവരായിരുന്നു. അവരുടെ സ്വഭാവരീതി നമ്മുടേതിൽനിന്നു് എത്രയോ ഭിന്നമായിരുന്നു. അവർ സകലജീവരാശികളെയും ഒരുപോലെ കണ്ടു് സ്നേഹിക്കുകയും സേവിക്കുകയും ചെയ്തിരുന്നു. അവർക്കു പ്രപഞ്ചത്തിൽ യാതൊന്നും അന്യമായിരുന്നില്ല. അവർക്കു് ഈശ്വരീയഗുണങ്ങളാണു് ഉണ്ടായിരുന്നതെങ്കിൽ, നമുക്കു് ഈച്ചയുടെ ഗുണമാണുള്ളതു്. ഈച്ചയുടെ വാസം […]
ചന്ദ്രൻ പെരുമുടിയൂർ പത്രങ്ങളിൽ എല്ലാ ദിവസങ്ങളിലും പ്രത്യേകിച്ചു ഞായറാഴ്ചകളിൽ പരസ്യപ്പേജുകൾ കൈയടക്കുന്ന സ്ഥിരക്കാരുണ്ടു്. ഇത്തരക്കാർക്കു് ഒരു പത്രവും നിഷിദ്ധവുമല്ല. പുരോഗമനമെന്നും വാർത്തയുടെ സത്യസന്ധമായ തീച്ചൂളയെന്നും സ്വയം വീമ്പിളക്കുന്ന പത്രങ്ങൾപോലും നിലനില്പിൻ്റെ തത്ത്വശാസ്ത്രം പറഞ്ഞു് ഈ പരസ്യങ്ങളെ നിലനിർത്തുകയും ചെയ്യുന്നു. നീറുന്ന പ്രശ്‌നങ്ങൾക്കു പൂജാകർമ്മങ്ങൾകൊണ്ടു് ഉത്തമ പരിഹാരം നല്കുന്നവരാണു് ഒരു കൂട്ടർ. ഉഗ്രദേവതയുടെ അനുഗ്രഹത്താൽ സർവ്വദോഷപരിഹാരം വാഗ്ദാനം ചെയ്യുന്നു മറ്റൊരു കൂട്ടർ. ചിലർ കൈവിഷദോഷം അകറ്റുന്നു. സർവ്വമതസ്ഥർക്കും ബന്ധപ്പെടാം എന്ന ഒരു വിശാലതകൂടി ചിലർ പ്രകടിപ്പിക്കുന്നുണ്ടു്. ചിലരുടെ ഏലസ്സുകൾക്കു് […]

Download Amma App and stay connected to Amma