9 ഒക്ടോബർ 2017, അമൃതപുരി – അമൃതവർഷം 64

ശ്രീ മാതാമൃതാനന്ദമയി ദേവി ചെയ്യുന്ന മഹത്തായ സേവന പ്രവര്‍ത്തനങ്ങള്‍ ഉള്‍കൊണ്ട് സത്യധര്‍മ്മ പ്രവര്‍ത്തനങ്ങള്‍ക്കായി നമ്മള്‍ ഒരോരുത്തരും സ്വയം സമര്‍പ്പിക്കാന്‍ തയ്യാറാവണമെന്ന് ശ്രീ വിവേകാനന്ദ വേദിക് വിഷന്‍ അദ്ധ്യക്ഷയും ഈ വര്‍ഷത്തെ അമൃതകീര്‍ത്തി പുരസ്‌കാര ജേതാവുമായ ഡോ എം ലക്ഷ്മികുമാരി.

അമ്മയുടെ സാന്നിദ്ധ്യത്തില്‍ കേന്ദ്ര പട്ടിക വര്‍ഗ്ഗ മന്ത്രി ജുവല്‍ ഒറോമില്‍ നിന്നും പുരസ്‌കാരം ഏറ്റു വാങ്ങിയതിനു ശേഷം സംസാരിക്കുകയായിരുന്നു അവര്‍.

അമ്മ ചെയ്യുന്ന വലിയ സേവനങ്ങള്‍ക്കൊപ്പം ഒരു അണ്ണാന്‍ കുഞ്ഞിന്റേതു പോലുള്ള പങ്കു മാത്രമാണ് താന്‍ ഇതു വരെ ചെയ്തത്. അതു കണ്ടെത്തി അമ്മ അനുഗ്രഹിച്ചത് വലിയ പുണ്യമായി കരുതുന്നതായും ഈ പുരസ്‌കാരം എല്ലാ സ്ത്രീകള്‍ക്കുമായി സമര്‍പ്പിക്കുന്നതായും ലക്ഷ്മികുമാരി പറഞ്ഞു.

123456 രൂപയും ആര്‍ട്ടിസ്റ്റ് നമ്പൂതിരി രൂപകല്പന ചെയ്ത സരസ്വതി ശില്പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.

അമൃതാനന്ദമയി മഠത്തിന്റെ സ്വാശ്രയ സ്വയംപര്യാപ്ത ഗ്രാമ പദ്ധതി വഴിത്തിരിവാകുന്നു. ഗ്രാമങ്ങളിലാണ് ഇന്ത്യയുടെ ആത്മാവ് എന്നും ഗ്രാമങ്ങളുടെ സ്വയം പര്യാപ്തതയിലൂടെ മാത്രമേ ഭാരതം വികസിക്കൂ എന്നു പറഞ്ഞ മഹാത്മാഗാന്ധിയുടെ ചിന്തയിലും സ്വാശ്രയ ഗ്രാമം തന്നെയായിരുന്നു രാമരാജ്യം എന്ന സങ്കല്പത്തിന്റെ അടിത്തറ. പൗരാണിക ഭാരതത്തില്‍ ഗ്രാമീണ ജീവിതം സ്വയം പര്യാപ്തവും സുസ്ഥിരവുമായിരുന്നു. കൃഷി മുതല്‍ ആതുര ശ്രുശ്രൂഷ വരെ എല്ലാ മേഖലകളിലും തനത് സമ്പ്രദായം അവര്‍ വികസിപ്പിച്ചിരുന്നു. പരാശ്രയത്തിലേയ്ക്ക് വഴുതി മാറിയ ഗ്രാമജീവിതത്തെ വീണ്ടും സമ്പുഷ്ടമാക്കാനാണ് അമ്മ മാതൃകാ ഗ്രാമവികസന പദ്ധതിയ്ക്ക് രൂപം കൊടുത്തത്. അമ്മയുടെ 60 ാം ജന്മദിനത്തോടനുബന്ധിച്ച് 2013 ലാണ് പദ്ധതി ആരംഭിച്ചത്.

സ്വയം പര്യാപ്ത ഗ്രാമം എന്ന ഈ പദ്ധതിയില്‍ വിവിധ സംസ്ഥാനങ്ങളിലായി 101 ഗ്രാമങ്ങളാണ് ഏറ്റെടുത്തത്. ”നഗരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് കൂടി ഭക്ഷണം നല്‍കി നിലനിര്‍ത്തുന്നത് ഗ്രാമീണ ജനതയുടെ അദ്ധ്വാനമാണ് പക്ഷെ ഇപ്പോള്‍ ഗ്രാമങ്ങളെ പാര്‍ശ്വവല്‍ക്കരിച്ച് ചൂഷണം ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഗ്രാമങ്ങളാണ് നമ്മുടെ അടിസ്ഥാനമെന്ന കാര്യം അംഗീകരിച്ച് ഒരു മനസ്സോടെയും ഒരേ ഹൃദയത്തോടെയും അവരേയും ചേര്‍ത്ത് പിടിച്ച് സംരക്ഷിക്കാനും പുരോഗതിയിലേയ്ക്ക് നയിക്കാനുമുള്ള ബാധ്യത നമുക്കുണ്ട് ” ഈ പദ്ധതി വിഭാവന ചെയ്തു കൊണ്ട് ശ്രീ മാതാ അമൃതാനന്ദമയി ദേവി പറഞ്ഞ വാക്കുകളാണ്.

മൊത്തം ജനസംഖ്യയുടെ 69 ശതമാനം ഇന്നും ഗ്രാമങ്ങളിലാണ് ജീവിക്കുന്നത് 35 ശതമാനം ഗ്രാമീണര്‍ക്കേ നല്ല കുടിവെള്ളമുള്ളൂ 31 ശതമാനം ഗ്രാമീണര്‍ക്കേ ശൗചാലയങ്ങളുള്ളൂ ഏതാണ്ട് 59 ശതമാനവും നിരക്ഷരരാണ് ഈ അടിത്തറയില്‍ നിന്നാണ് സ്വയം പര്യാപ്ത ഗ്രാമ പദ്ധതി തുടങ്ങിയത് 101 ഗ്രാമങ്ങളുടെയും ജീവിതത്തില്‍ സമഗ്രമായ മാറ്റമാണ് വരുത്തിയത്. തമിഴ് നാട്ടിലെ കോയമ്പത്തൂരിനടുത്തുള്ള സാഡിവയല്‍ എന്ന ആദിവാസി ഗ്രാമം മികച്ച ഉദാഹരണമാണ്. പലതരത്തിലുള്ള കൃഷി ചെയ്ത് പരാജയപ്പെട്ട ഗ്രാമീണ കര്‍ഷകരെ ഒന്നിച്ച് ചേര്‍ത്ത് ജൈവ നെല്‍ കൃഷി തുടങ്ങി. കൂട്ടു കൃഷിയായാണ് പദ്ധതി തുടങ്ങിയത്. 20 കൃഷിക്കാരുടെ 35 ഏക്കര്‍ നിലമാണ് ഒന്നിച്ചാക്കി ജൈവ നെല്‍ കൃഷി നടത്തിയത്. ഭവാനിയെന്ന നെല്ലിനമാണ് കൃഷി ചെയ്തത് .ഓരോരുത്തര്‍ക്കും ഏക്കറിന് 20000 രൂപയോളം ഒറ്റ കൃഷിയില്‍ത്തന്നെ ലാഭം കിട്ടി കൃഷി നഷ്ടത്തെത്തുടര്‍ന്ന് ജീവിതം വഴി മുട്ടിയ ഒരു ഗ്രാമം പുന രുജ്ജീവിക്കപ്പെടുകയായിരുന്നു. ” ജൈവ കൃഷി ഞങ്ങളുടെ ജീവിതത്തെ മാറ്റി മറിച്ചു പ്രതിബന്ധങ്ങളുങ്കെിലും ഞങ്ങള്‍ ഇത് തുടരും മണ്ണിനെ മരണത്തില്‍ നിന്ന് രക്ഷിക്കാന്‍ ജൈവകൃഷി അനിവാര്യമാണ് ” ഗ്രാമത്തിലെ കാളി സ്വാമി പറയുന്നു.

ഗ്രാമീണ സ്ത്രീകള്‍ക്ക് ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ ഉതകുന്ന രീതിയിലുള്ള സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്കും രൂപം കൊടുത്തിട്ടുണ്ട്. ഒരോ ഗ്രാമത്തിലും അമൃതയുടെ ആരോഗ്യ സന്നദ്ധപ്രവര്‍ത്തകരും എത്തുന്നു.

ഉത്തരപ്രദേശിലെ സരായി നൂറുദ്ദീന്‍പൂര്‍ എന്ന ഗ്രാമത്തില്‍ സ്ത്രീകള്‍ക്ക് നെയ്ത്തിലും ബാഗ് നിര്‍മ്മാണത്തിലുമാണ് പരിശീലനം നല്‍കിയത്. ഗ്രാമീണ സ്ത്രീകളുടെ ജീവിതം സ്വയം പര്യാപ്തമാക്ക്കാൻ  ഉതകുന്ന രീതിയില്‍ ഇവിടെ ബാഗുകളും മറ്റും നിര്‍മ്മിക്കുന്നു.

തമിഴ്‌നാട്ടിലെ സാഡിവയലില്‍ ജിമുക്കി നിര്‍മ്മിക്കുന്ന യൂണിറ്റാണ് തുടങ്ങിയത്. പരിശീലം നേടിയ സ്ത്രീകള്‍ കരകൗശല ഉല്പന്നമെന്ന നിലയിലാണ് ജിമുക്കി ഉണ്ടാക്കുന്നതും വിപണിയില്‍ ഇറക്കുന്നതും.

മഹാരാഷ്ട്രയിലെ റാന്‍സായിയില്‍ യന്ത്രസഹായമില്ലാതെ കറിമസാലപ്പൊടികള്‍ ഉണ്ടാക്കുന്ന സ്ത്രീകളുടെ സംരംഭമാണ് തുടങ്ങിയത്. തൊട്ടടുത്ത ഗ്രാമങ്ങളില്‍ ഇതിന് വന്‍ ഡിമാന്റാണ് ലഭിച്ചിട്ടുള്ളത്.

ഒഡീഷയിലെ ഗുപ്തപാദ ഗ്രാമത്തില്‍ കൂണ്‍ കൃഷി തുടങ്ങി, കൂണ്‍ കൃഷി ചെയ്യുന്ന ഒരു ബെഡ്ഡിന് 30 രൂപ വെച്ച് സ്ത്രീകള്‍ തന്നെയാണ് ഒരുക്കിയത്. ഒരു കിലോ കൂണിന് 50 രൂപ മുതല്‍ 60 രൂപ വരെ വെച്ചു വിററഴിക്കുന്നു.

പശ്ചിമ ബംഗാളിലെ കാളി നഗറില്‍  പ്രാദേശിക വിപണിയില്‍ കാളീ നഗറിലെ സ്ത്രീകള്‍ ഉണ്ടാക്കുന്ന പപ്പടമാണ് ഇന്ന് വിററഴക്കപ്പെടുന്നത്.

ഉത്തരാഖണ്ഠിലെ ദുണ്ഠയില്‍ പേപ്പര്‍ ബാഗുകളും ഉപയോഗശൂന്യമായ പേപ്പറുകളുടെ പുനരുപയോഗത്തിനുള്ള പദ്ധതിയാണ് നടപ്പിലാക്കിയത്.ഇത് കൂടാതെ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാനും സ്ത്രീകള്‍ ആര്‍ത്തവ സമയത്ത് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പാഡുകള്‍ക്ക് പകരം പരിസ്ഥിതിയെ ബാധിക്കാത്ത പരുത്തിത്തുണിയുടെ പാഡുകള്‍ നിര്‍മ്മിക്കുന്ന ഗ്രാമീണ യൂണിറ്റുകളും മിക്ക ഗ്രാമങ്ങളിലും നടപ്പാക്കിയിരിക്കുന്നു.

ഉപയോഗയോഗ്യമായ കുടിവെള്ളം, സാക്ഷരത, യോഗ തുടങ്ങിയവയ്ക്കും പദ്ധതിയില്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്.

വൃക്ഷത്തൈ നടീല്‍ എല്ലാ ഗ്രാമങ്ങളിലും വിപുലമായി നടത്തി വരുന്നു.

എല്ലാ വീടുകളിലും ശൗചാലയങ്ങള്‍ നിര്‍മ്മിക്കാന്‍ സ്ത്രീകള്‍ക്ക് തന്നെ പരിശീലനം നല്‍കി നടപ്പാക്കിയ പദ്ധതി, വൻ വിജയമാണ് കൈവരിച്ചത്. ഗ്രാമങ്ങളിലെ എല്ലാ വീടുകളിലും ശൗചാലയങ്ങള്‍ നിര്‍മ്മിക്കുന്ന പദ്ധത്‌യ്ക്ക് സ്ത്രീകള്‍ തന്നെയാണ് മുന്‍ കൈ എടുക്കുന്നത്.

സാക്ഷരതാ പദ്ധതിയിലും ഏറ്റവും കൂടുതല്‍ സ്ത്രീകളാണ് ചേന്നിട്ടുള്ളത് വൈദ്യുതി എത്താത്ത ഗ്രാമങ്ങളില്‍ സൗരോര്‍ജ്ജ വൈദ്യുതി എത്തിക്കാനുള്ള പദ്ധതിയും നടപ്പിലാക്കുന്നുണ്ട്.

സ്വാമി ജ്ഞാനാമൃത പുരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അമൃത സെര്‍വ്വ് നടപ്പാക്കുന്നത്.

9 ഒക്ടോബർ 2017, അമൃതപുരി – അമൃതവർഷം64

അമൃതപുരി: സംസ്‌കാരത്തിനോടും പ്രകൃതിയോടുമുള്ള ആദരവ് ഓരോ ഭാരതീയന്റെയും ജീവശ്വാസമായി മാറണമെന്ന് ശ്രീ മാതാ അമൃതാനന്ദമയി ദേവി. അതു കൊണ്ട് തന്നെ സംസ്‌കാരത്തെയും പ്രകൃതിയേയും നിലനിര്‍ത്തിക്കൊുള്ള വികസനമാണ് നമ്മള്‍ നടത്തേതെന്നും അമ്മ പറഞ്ഞു. 64 ാം ജന്മദിനാഘോഷ ചടങ്ങില്‍ ജന്മദിന സന്ദേശം നല്‍കുകയായിരുന്നു അമ്മ.

കര്‍മ്മങ്ങളെ മുന്‍ നിര്‍ത്തി ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കുന്നതും പണം സമ്പാദിക്കുന്നതും തെറ്റല്ലെങ്കിലും പണത്തിനു വേണ്ടി ജീവിക്കരുതെന്നും അമ്മ ഓര്‍മ്മിപ്പിച്ചു. സമൂഹത്തില്‍ വളര്‍ന്നു വരുന്ന വിഷാദവും ഒറ്റപ്പെടലും ലഹരിയും യുദ്ധത്തെക്കാല്‍ ഭീകരമാണെന്ന് അമ്മ പറഞ്ഞു. ബുദ്ധിയും ഓര്‍മ്മശക്തിയും മാത്രം വികസിപ്പിച്ച് കുഞ്ഞുങ്ങളെ യന്ത്രങ്ങളാക്കി മാറ്റുന്ന വിദ്യാഭ്യാസ സമ്പ്രദായമാണ് ഇതിനുത്തരവാദിയെന്നും അമ്മ പറഞ്ഞു. ജീവിതത്തില്‍ ചിട്ടയും മൂല്യവും തിരികെ കൊണ്ടുവന്നാല്‍ ഈ പ്രതിസന്ധി മറികടക്കാമെന്നും അമ്മ നിര്‍ദ്ദേശിച്ചു. കള്ളപ്പണം തടയാന്‍ നോട്ടു വിതരണം കൊണ്ടുവന്നത് ബാഹ്യമായ നടപടി മാത്രമാണ്. ഇത് ലക്ഷ്യ പ്രാപ്തിയില്‍ എത്താന്‍ സ്വാര്‍ഥതയും അഹങ്കാരവും വെടിയണമെന്നും അമ്മ പറഞ്ഞു. വിദ്യാലയത്തിന്റെയും തൊഴിലിടങ്ങളുടെയും രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍ ശുചിയാക്കാൻ എല്ലാവരും തയ്യാറാവണമെന്നും അമ്മ ജന്മദിന സന്ദേശത്തിൽ ആഹ്വാനം ചെയ്തു.

8 ഒക്ടോബർ 2017, അമൃതപുരി – അമൃതവർഷം 64

എല്ലാവര്‍ക്കും ഒരേ പോലെ ജീവിത സൗകര്യങ്ങള്‍ നല്‍കുന്നതും സാധാരണക്കാരുടെ ജീവിതത്തില്‍ പരിവര്‍ത്തനം വരുത്തുന്നതുമാണ് ആധ്യാത്മികത നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഈ രംഗത്ത് അമൃതാനന്ദമയി മഠം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ നിസ്തുലമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഭിപ്രായപ്പെട്ടു. മഠം ഇതാണ് ചെയ്യുന്നത്, സാധാരണക്കാരുടെ ജീവിതത്തിനാണ് പരിവര്‍ത്തനം വരുത്തുന്നത്. അമ്മയുടെ 64 ാം ജന്മദിനത്തോടനുബന്ധിച്ച് അമൃതാനന്ദമയി മഠത്തിന്റെ മൂന്ന് സേവന പദ്ധതികള്‍ രാഷ്ട്രത്തിന് സമര്‍പ്പിക്കുകയായിരുന്നു അദ്ദേഹം. അമൃതപുരിയിലെ ദര്‍ശന ഹാളില്‍ അമ്മയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. മികച്ച സമൂഹം ഉണ്ടായാലേ ഐശ്യര്യ സമ്പൂര്‍ണ്ണമായ രാഷ്ട്രമുണ്ടാകൂ . അമൃതാനന്ദമയി മഠം നടത്തുന്ന ഇത്തരം സംരംഭങ്ങള്‍ ഈ ദിശയിലുള്ളതാണെന്ന് രാഷ്ട്രപതി പറഞ്ഞു.

കേരളം ആദ്ധ്യാത്മികതയുടെയും ശാസ്ത്രത്തിന്റെയും മികച്ച സമ്മേളന വേദിയാണ്. ശ്രീ ശങ്കരാചാര്യരും ശ്രീനാരായണ ഗുരുദേവനും അയ്യങ്കാളിയും ആധ്യാത്മികതക്കൊപ്പം സാമൂഹ്യ പരിഷ്‌കരണത്തിലും ഒരേ പോലെ പരിവര്‍ത്തനം സൃഷ്ടിച്ചവരാണ്. ആദിശങ്കരാചാര്യരും അയ്യങ്കാളിയും പോലെ അമ്മയുടെ പ്രവർത്തനം രാഷ്ട്ര നിർമാണത്തിന് സഹായിക്കുന്നു. സഹജീവികളെ സ്‌നേഹിക്കുകയും നല്ല ആരോഗ്യവും നല്ല വിദ്യാഭ്യാസവും തുല്യ അവസരം നല്‍കുകയും ചെയ്യുക എന്നത് അനിവാര്യമാണ്. ഈ ദിശയിലുള്ള അമൃതാനന്ദമയി മഠത്തിന്റെ പ്രവര്‍ത്തനവും മഠം 50000 വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന സ്‌കോളര്‍ഷിപ്പും പാവപ്പെട്ടവര്‍ക്ക് നല്‍കുന്ന പെന്‍ഷനും തുല്യ അവസരം നല്‍കുന്നതില്‍ നിര്‍ണ്ണായകമാണ്. അമൃത വിശ്വ വിദ്യാപീഠം രാജ്യത്തെ മികച്ച സര്‍വകലാശാലയെന്ന നിലയില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നതാണ്. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ വിദ്യാഭ്യാസ പരിപാടിയില്‍ പങ്കെടുത്തു കൊണ്ട് താന്‍ പറഞ്ഞ കാര്യങ്ങള്‍ രാഷ്ട്രപതി ഒര്‍മ്മിച്ചു. ” വിദ്യാഭ്യാസം ഡിഗ്രി നേടുന്നതല്ല; നേടിയ ഡിഗ്രി രാഷ്ട്രനിര്‍മ്മാണത്തിനു വേണ്ടി ഉപയോഗപ്പെടുത്തുന്നതാണ്. അമ്മയും വിദ്യാഭ്യാസത്തെക്കുറിച്ച് വളരെ വ്യത്യസ്തമായ കാഴ്ചപ്പാട് ആണ് പുലര്‍ത്തുന്നത്.” ഗവേഷണത്തിന് പണം കിട്ടുന്നതോ എത്ര ഗവേഷണ പ്രബന്ധങ്ങള്‍
അവതരിപ്പിച്ചതോ അല്ല ബുദ്ധി ശക്തി അളക്കുന്നത്. അതിന് പകരം പാവപ്പെട്ട സാധാരണക്കാര്‍ക്ക് എത്ര പ്രയോജനമുണ്ടായി എന്നതാണ് ഇതിന്റെ മാനദണ്ഡം” അമ്മയുടെ ഈ വാക്കുകള്‍ വിദ്യാഭ്യാസത്തെക്കുറിച്ച് അമ്മ പുലര്‍ത്തുന്ന ചിന്തയുടെ പ്രതിഫലനമാണ് രാഷ്ട്രപതി തുടര്‍ന്നു.

കൊച്ചിയിലെ അമൃത ആശുപത്രി 43 ലക്ഷം പേര്‍ക്ക് സൗജന്യ ശസ്ത്രക്രിയ ഒരുക്കി എന്നത് മഠത്തിന്റെ പ്രവര്‍ത്തനത്തിലെ നാഴികക്കല്ലാണ്. ഡല്‍ഹിക്കടുത്ത് ഫരീദാബാദില്‍ മഠത്തിന്റെ പുതിയ ആശുപത്രി വരുന്നത് സേവനത്തിന്റെയും സ്വാന്ത്വനത്തിന്റെയും രംഗത്ത് ഏറെ
നിര്‍ണ്ണായകമായാണ് ഞാന്‍ കാണുന്നത് എന്ന് രാഷ്ട്രപതി പറഞ്ഞു.

ദേശീയതലത്തില്‍ 5000 ഗ്രാമങ്ങളില്‍ ശുദ്ധ ജലം നല്‍കാനുള്ള ജീവാമൃതം പദ്ധതിയാണ് രാഷ്ട്രപതി ഇന്ന് സമര്‍പ്പിച്ചത്. നൂറു കോടി രൂപയാണ് പദ്ധതിയുടെ ചിലവ് കുടിവെള്ളം ശുദ്ധീകരിച്ച് വിതരണം ചെയ്യുന്നതാണ് പദ്ധതി.

വെളി സ്ഥലത്തെ വിസര്‍ജ്ജനം ഒഴിവാക്കിയ 12 ഗ്രാമങ്ങള്‍ക്ക് രാഷ്ട്രപതി സാക്ഷ്യപത്രം നല്‍കി. അമൃതാനന്ദമയി മഠം സ്വാശ്രയ ഗ്രാമവികസന പദ്ധതിയായ അമൃതാ സെര്‍വ്വിന്റെ ഭാഗമാണിത്.

കൊച്ചി അമൃത ഇന്‍സ്റ്റിട്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സ് നടത്തുന്ന 2000 ത്തോളം സൗജന്യ ശസ്ത്രക്രിയകളുടെ സാക്ഷ്യപത്രവും രാഷ്ട്രപതി നല്‍കി. 53 കോടി രൂപ ചിലവില്‍ 200 ഹൃദയ ശസ്ത്രക്രിയകളും 70 മസ്തിഷ്‌ക ശസ്ത്രക്രിയകളും 20 വൃക്ക മാറ്റ ശസ്ത്രക്രിയകളും ഇതില്‍ ഉള്‍പ്പെടുന്നു.

ദേശീയ ഗാനത്തിനു ശേഷം വേദിയില്‍ നിന്ന് ഇറങ്ങും മുന്‍പ് രാഷ്ട്രപതി അമ്മയുടെ അടുത്തെത്തി. പതിവു പോലെ സ്‌നേഹാശ്ലേഷത്തിലൂടെ അനുഗ്രഹിക്കുമ്പോഴാണ് രാഷ്ട്രപതി അമ്മയോട് ആഗ്രഹങ്ങൾ പറഞ്ഞത്. ആദ്യത്തേത് ‘തന്റെ എല്ലാവിധ കഴിവുകളും രാഷ്ട്ര സേവനത്തിനായി ഉപയോഗപ്പെടുത്താന്‍ കഴിയണമേ’ എന്ന് അദ്ദേഹം അമ്മയോടു പറഞ്ഞു. രണ്ടാമതായി എല്ലാ വിധത്തിലും ലോകത്തെ ഏറ്റവും ശക്തിശാലിയായ രാഷ്ട്രമാക്കാനാണ് അമ്മയുടെ അനുഗ്രഹം അദ്ദേഹം തേടിയത്. ”മോന്റെ ഈ ആഗ്രഹങ്ങള്‍ സഫലീകരിക്കട്ടെ” എന്ന അമ്മയുടെ അനുഗ്രഹവുമായാണ് കേരളത്തിലാദ്യമായെത്തിയ രാഷ്ട്രപതി മടങ്ങിയത്.

9 ഒക്ടോബർ 2017, അമൃതപുരി – അമൃതവർഷം 64

രാജ്യത്തെ ദളിത് ആദിവാസി മേഖലകളില്‍ അമ്മ ചെയ്യുന്ന സേവനം മഹത്തരവും മാതൃകാപരവുമാണെന്ന് കേന്ദ്ര പട്ടിക വര്‍ഗ്ഗ മാന്ത്രി ജുവല്‍ ഒറോം. എല്ലാവരേയും ഒരു പോലെ കാണാനാണ് അമ്മ ശ്രമിക്കുന്നത് അതു കൊണ്ടുതന്നെ ഈശ്വരീയ അംശം താന്‍ അമ്മയിലും ദർശിക്കുന്നതായി കേന്ദ്ര മന്ത്രി പറഞ്ഞു.

ജന്മദിനങ്ങള്‍ ആര്‍ഭാടമായി ആഘോഷിക്കുമ്പോള്‍ പാവങ്ങളുടേയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടേയും കണ്ണീരൊപ്പാനും അവര്‍ക്കായി സേവന പ്രവര്‍ത്തനങ്ങള്‍ സമര്‍പ്പിക്കാനുമാണ് ജന്മദിനത്തില്‍ ശ്രീ മാതാ അമൃതാനന്ദമയി സമയം കണ്ടെത്തുന്നതെന്ന് രാജ്യസഭാ ഉപാധ്യ്ക്ഷന്‍ പി ജെ കുര്യന്‍. ജാതിമത വ്യത്യാസമില്ലാതെ എല്ലാവരിലും കാരുണ്യവും സഹായവുമെത്തിക്കുന്ന അമ്മ സനാതന ധര്‍മ്മത്തിന്റെ മൂര്‍ത്തീ ഭാവമാണെന്നു പി ജെ കുര്യന്‍ പറഞ്ഞു.

സര്‍ക്കാരിനു പോലും സാധ്യമല്ലാത്ത സേവന പ്രവര്‍ത്തനമാണ് അമ്മ ചെയ്യുന്നതെന്നും ഇത് എല്ലാവരും മാതൃകയാക്കേണ്ടതാണെന്നും കേന്ദ്ര മന്ത്രി വൈ എസ് ചൗധരി പറഞ്ഞു.

ജന്മദിനത്തില്‍ മറ്റാർക്കും ചെയ്യാന്‍ കഴിയാത്തത്ര സേവന പ്രവര്‍ത്തങ്ങള്‍ അശരണര്‍ക്കായി സമര്‍പ്പിക്കുന്ന അമ്മ ലോകത്തിനു മുന്നില്‍ ഹൃദയദീപമായാണ് പ്രകാശിക്കുന്നതെന്ന് കേന്ദ്ര മാനവ വിഭവ ശേഷി സഹ മന്ത്രി സത്യപാല്‍ സിംഗ് പറഞ്ഞു.

ഐക്യരാഷ്ട്ര സഭയില്‍ മലയാളത്തിന്റെ മാധുര്യമാവാന്‍ അമ്മക്ക് കഴിഞ്ഞുവെന്നത് മലയാളത്തിന്റെ ഭാഗ്യമാണെന്നും സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സമജ്ജ്വല പ്രതീകമാണ് അമ്മയെന്നും ലോക് സഭാ എം പി എം കെ രാഘവന്‍ ആശംസിച്ചു.

ഓരോ വര്‍ഷം കഴിയുന്തോറും അമ്മയുടെ കാരുണ്യം വറ്റാത്ത നീരുറവയായി ഓരോ ഇടത്തേക്കും ഒഴുകിയെത്തുകുയാണെന്നും തുടർന്ന് സംസാരിച്ച കെ സിവേണു ഗോപാല്‍ എം പി പറഞ്ഞു. അമ്മയുടെ സ്‌നേഹം അനുഭവിക്കുന്നതോടൊപ്പം അത് മറ്റുള്ളവര്‍ക്ക് പകര്‍ന്ന് നല്‍കാനും സാധിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.