Tag / വേദന

പ്രകൃതിസംരക്ഷണത്തിനെക്കുറിച്ചു നാം വ്യാകുലരാണു്. എന്നാൽ, പ്രകൃതി നല്കുന്ന പാഠങ്ങൾ നാം കാണാതെ പോകുന്നു. മഞ്ഞുകാലത്തു പ്രകൃതിയെ നോക്കൂ. വൃക്ഷങ്ങൾ അതിൻ്റെ പഴയ തൊലിയും ഇലയും കൊഴിച്ചു. അതിൽ കായോ, ഫലമോ ഒന്നും ഉണ്ടാകുന്നില്ല. പക്ഷികൾപോലും അപൂർവ്വമായി മാത്രമേ അതിൽ വന്നിരിക്കാറുള്ളൂ. പക്ഷേ, ശരത്കാലം വരുന്നതോടുകൂടി പ്രകൃതിക്കു മാറ്റമുണ്ടാകുന്നു. വൃക്ഷങ്ങളിലും ലതകളിലും പുതിയ ഇലകൾ തളിർക്കുന്നു. ക്രമേണ, അതിൽ പൂവും കായും ഫലവും ഉണ്ടാകുന്നു. എവിടെയും പാറിനടക്കുന്ന പക്ഷികൾ. അവയുടെ ചിറകടിയും കളഗാനവും എല്ലായിടവും കേൾക്കാം. അന്തരീക്ഷത്തിനൊരു പ്രത്യേക […]

സ്വാമി തുരീയാമൃതാനന്ദ പുരി നിഗമാഗമങ്ങള്‍ വിള കൊയ്ത സമൃദ്ധിയില്‍ നാംസ്ഥലകാലസംഭവകഥാഗതി വിസ്മരിച്ചു്,അനവദ്യവിദ്യയഖിലര്‍ക്കുമുദാരമാക്കിഅഭിവന്ദ്യരായി ഗുരുപീഠമലങ്കരിച്ചു. അവതാരഗംഗയശുഭങ്ങളെയാകെ നീക്കിഅറിവിൻ്റെ ഗംഗയവനീതലമാര്യമാക്കിഗുരുവായ ഭാരതമനേകയുഗാന്തരങ്ങള്‍സകലര്‍ക്കുമാത്മസുഖലാഭമനുഗ്രഹിച്ചു. കനിവിൻ്റെ ദീപ്തി കനകാസനവാഴ്‌വുവിട്ടു്ഹൃദയാന്തരാളമുഴിയുന്നതില്‍ നീതമാക്കിപ്രതിപത്തിപൂര്‍വ്വമറിവിൻ്റെയപാരതീരംതിരയുന്നവര്‍ക്കു തുണയായ്, സമദര്‍ശനത്താല്‍! ചരിതങ്ങളാകെ ചമയങ്ങളെഴാതെമേന്മേല്‍തടിനീസമാനഗതി സാദരമാചരിച്ചുപരിതാപമാറ്റി, ജഗദാത്മകഭാവമേറ്റിചരിതാര്‍ത്ഥമോടെയവിരാമമുണര്‍ന്നിരിപ്പൂ! അനുകമ്പയാര്‍ന്ന ഹൃദയത്തിനു മാത്രമല്ലീഉലകിൻ്റെ യാതന സ്വവേദനയെന്നുതോന്നൂപരമാര്‍ത്ഥമായ പൊരുളിന്നു നിവേദ്യമായാല്‍സമഭാവ ജീവിതഗതിക്കനുയോജ്യരാകാം!

സി. രാധാകൃഷ്ണന്‍ 1മസ്‌ലിനുടുത്ത മഹാരാജാവിന്‍നഗ്‌നതകണ്ടു ചിരിച്ചതിനാല്‍അരചന്‍ പണ്ടടിമയൊരുത്തനെനരകിപ്പിച്ചൂപോല്‍.തല്ലിക്കുത്തിയൊടിച്ചുകളഞ്ഞൂഎല്ലെല്ലാമത്രെ.പല്ലുകള്‍ പിഴുതൂ, മുടികള്‍ പറിച്ചൂ,കൊല്ലാക്കൊല ചെയ്തൂ.അതുകൊണ്ടരിശം തീരാഞ്ഞവനെമുതുകില്‍ വന്‍ചുമടേറ്റിചാട്ടയടിച്ചു നടത്തീപോലുംപെരുവഴിയൂടൊരു കാതം 2തൊണ്ട വരണ്ടും വേദനകൊണ്ടുംപ്രാണനൊടുങ്ങാറാകെവിമ്മി വിതുമ്മിക്കേണൂ പാവം‘അമ്മേ തുണ നീയേ!’ 3അന്നവതാരം ചെയ്തു വഴിയില്‍പൊന്നത്താണിപ്പെരുമ.അവൻ്റെ ചുമലിലെ ഭാരം പേറിഅവൻ്റെ കൂടെ നടന്നു!അവൻ്റെ മുതുകത്തടിയേല്ക്കാതെഅദ്ഭുതകവചം തീര്‍ത്തു! 4ഇരയെക്കൈവിട്ടത്താണിയിലായ്അരചനു നോട്ടം പക്ഷേഅരമനവരെയതു കൊണ്ടെത്തിക്കാന്‍അരചന്നായീല!ആനകള്‍ നൂറു കിണഞ്ഞുപിടിച്ചുംഅനങ്ങിയില്ലത്താണി!ആര്‍ത്തിക്കാരുടെ ശല്യം തീരാന്‍പേര്‍ത്തും കല്ലായ് മാറി! 5വഴിയോരങ്ങളിലിന്നും നില്പുഞങ്ങടെ’യമ്മത്താണി’.തളരുന്നേരമിറക്കാം ഭാരംമാളോര്‍ക്കവയുടെ ചുമലില്‍.ആളും തരവും നോക്കുന്നില്ലചുമടെന്തെന്നും ചോദിപ്പീലഎല്ലാമൊരുപോലെന്നേ നില്പൂനമ്മുടെ’യമ്മത്താണി’.ഹെൻ്റമ്മേയെന്നിറക്കിവയ്ക്കാംനെഞ്ചിലെ ഭാരം സര്‍വ്വംഒരു കുട്ടച്ചെമ്മണ്ണാകിലുംഒരു കൂടപ്പൊന്നായാലുംഒരുപോലെന്ന’മ്മത്താണി’ഭുവനേശ്വരി വാണരുളുന്നൂ!

എം.പി. വീരേന്ദ്രകുമാര്‍ – 2011 അമ്മയെ കാണുന്നതു സ്നേഹോഷ്മളമായ ഒരു അനുഭവമാണു്. പ്രഥമദര്‍ശനത്തില്‍ത്തന്നെ ‘അമ്മ’ ഹൃദയത്തില്‍ ഇടം നേടുന്നു. ഒരു സ്നേഹസ്പര്‍ശത്തിലൂടെ ആത്മാവിനെ തൊട്ടറിയുകയാണു് അമ്മ. അമ്മയുടെ മുന്നില്‍ ദുഃഖവും വേദനയും നിരാശയും വേവലാതിയുമൊക്കെ അലിഞ്ഞ് ഇല്ലാതാകുന്നു. ‘അമ്മ’ എന്ന സാന്ത്വനത്തിൻ്റെ മൂര്‍ത്തീഭാവമായതുകൊണ്ടാണു ജാതിമത ഭേദമെന്യേ ജനഹൃദയങ്ങളില്‍ അമ്മ ജീവിക്കുന്നതു്. ലോകത്തെമ്പാടും ലക്ഷോപലക്ഷം ആരാധകരുണ്ടു് അമ്മയ്ക്കു്. അമ്മയെ സൗകര്യപ്പെടുമ്പോഴൊക്കെ ഞാന്‍ പോയിക്കാണാറുണ്ടു്. കഴിഞ്ഞ വര്‍ഷം വള്ളിക്കാവിലെ ആശ്രമത്തില്‍ വച്ചു് അമ്മയെ കണ്ടിരുന്നു. അന്നു് ഏകദേശം രണ്ടുമണിക്കൂറോളം അമ്മയുടെ […]

1992 മുതല്‍ അമ്മയും ആശ്രമവുമായി അടുത്തബന്ധം സ്ഥാപിക്കാന്‍ ഭാഗ്യംകിട്ടിയവരാണു ഞങ്ങളുടെ കുടുംബക്കാര്‍. ഭൗതികമായും ആത്മീയമായും അമ്മയില്‍നിന്നും കിട്ടിയിട്ടുള്ള അനുഗ്രഹങ്ങള്‍ അനവധിയാണു്. ഓരോ അനുഭവവും അമ്മയോടു്, ഈശ്വരനോടു കൂടുതല്‍ അടുക്കാന്‍ ഞങ്ങളെ സഹായിച്ചു. ഇതില്‍ ഏകദേശം പതിനാറു വര്‍ഷങ്ങള്‍ക്കു മുന്‍പു നടന്ന ഒരു സംഭവം എനിക്കൊരിക്കലും മറക്കാനാവാത്തതാണു്. അന്നെനിക്കു് ഇരുപത്തിനാലു വയസ്സുണ്ടു്. ഞാന്‍ ഭര്‍ത്താവിൻ്റെ വീട്ടില്‍ താമസിക്കുന്ന സമയം. അവിടെ എല്ലാവര്‍ക്കും കണ്ണിനസുഖം വന്നു, ചെങ്കണ്ണു്. പെട്ടെന്നു പകരുന്ന അസുഖമാണല്ലോ അതു്. സ്വാഭാവികമായും എൻ്റെ എട്ടുമാസം പ്രായമായ മകനെയും […]