Tag / ബോധം

ഡോ. എം. ലക്ഷ്മീകുമാരി (പ്രസിഡൻ്റ് വിവേകാനന്ദ വേദിക് വിഷന്‍) ഭക്തരെക്കൊണ്ടു് അമ്മ ചെയ്യിക്കുന്ന അതിപ്രധാനമായൊരു സാധനയാണു ലളിതാസഹസ്രനാമാര്‍ച്ചന. എന്നാല്‍, അതിലൊളിഞ്ഞിരിക്കുന്ന അമ്മയുടെ ദിവ്യഭാവവും സന്ദേശവും കണ്ടെത്തിയവര്‍ എത്രയുണ്ടാകും? അത്തരമൊരു കണ്ടെത്തല്‍ ലളിതാസഹസ്രനാമത്തിലെ ആദ്യ ശ്ലോക ധ്യാനത്തില്‍ക്കൂടി അതാണിവിടെ ശ്രമിക്കുന്നതു്. ശ്രീപരമേശ്വരിയുടെ ആജ്ഞയനുസരിച്ചു വാഗ്‌ദേവിമാര്‍ ഒന്നിച്ചിരുന്നു കൂടിയാലോചിച്ചു് അനന്തനാലും വര്‍ണ്ണിക്കാന്‍ പ്രയാസമായ ദേവിയുടെ എല്ലാ വൈഭവങ്ങളെയും കണക്കിലെടുത്തുകൊണ്ടു് അത്യുത്തമമായ ഒരു സ്തോത്രം രചിച്ചു. ഒരിക്കല്‍ ദേവീദേവന്മാരുടെ നിറഞ്ഞ സദസ്സില്‍ അവര്‍ക്കെല്ലാം ദര്‍ശനം കൊടുത്തതിനുശേഷം ദേവിയുടെ പ്രേരണയാല്‍ വശിന്യാദി ദേവതമാര്‍ […]

സ്വാമി പ്രണവാമൃതാനന്ദ പുരി കുടിലമാകുമധർമ്മം പെരുകവേകൊടിയപാതകമെങ്ങും വളരവേ,ജനനി! നീ വന്നു ധർമ്മം പുലർത്തുവാൻഅവനി ധന്യയായ് അമ്മേ! ജഗന്മയീ! ഉരിയാടിയില്ല ഒന്നും നീ പാവനീധരയിൽ ജന്മമെടുത്തൊരു വേളയിൽ,‘കരയാനുള്ളതല്ലീ മർത്ത്യജീവിതം’ഇതു നീ മൗനമായ് മന്ത്രിച്ചതാവുമോ? പവനനെപ്പോലെ എല്ലാം പുണരുന്നുപതിതർക്കാശ്വാസമേകുന്നു ദേവീ! നീ,പരമപ്രേമം നിർല്ലോഭം വിതറുന്നുപരിചോടുണ്മയെ ബോധിപ്പിച്ചീടുന്നു. സകലവേദാന്തസാരം നീ സന്മയീ!അമലേ! സഞ്ചിതപുണ്യം നിൻ ദർശനം,ഇനിയൊരു നൂറു ജന്മം കഴിഞ്ഞാലുംഇവനൊരാലംബം നീയംബ നിശ്ചയം!

പത്രലേ: ഗുരുവെന്നു പറഞ്ഞാൽ പോരെ ദൈവമാക്കണോ? ബ്രഹ്മ: കൊള്ളാം, ഗുരു മർത്ത്യരൂപത്തിൽ വിളങ്ങുന്ന ഈശ്വരൻ തന്നെ എന്നാണു ശാസ്ത്രം പറയുന്നത്. ഒരുതരത്തിൽ ഗുരുവിനു് ഈശ്വരനിലും ഉയർന്ന സ്ഥാനമാണു നമ്മുടെ സംസ്‌കാരം നല്കിയിട്ടുള്ളത്. ഇതിനിടെ അമ്മ കുടിലിലെത്തി. അപ്പോൾ ബ്രഹ്മചാരി പത്രലേഖകനെ കുടിലിൽ ഭക്തജനങ്ങൾക്കു ദർശനം നല്കിക്കൊണ്ടിരിക്കുന്ന അമ്മയുടെ സമീപത്തേക്കു ക്ഷണിച്ചു, ”വരൂ അമ്മയോടുതന്നെ നേരിട്ടു ചോദിച്ചു സംശയം തീർത്തുകൊള്ളൂ.” അമ്മയുടെ അടുത്തുതന്നെ ലേഖകൻ സ്ഥലംപിടിച്ചു. ഭക്തജനങ്ങൾ ഓരോരുത്തരായി മാതൃദർശനത്തിനു ചെല്ലുന്നതിനിടയിൽ അമ്മ ഓരോരുത്തരെയും പ്രേമപൂർവ്വം തഴുകിത്തലോടി ആശ്വസിപ്പിക്കുന്ന […]

അമ്പലപ്പുഴ ഗോപകുമാര്‍ അമ്മയെപ്പറ്റി ഞാനോര്‍ക്കുമ്പൊഴൊക്കെയുംഎന്മനം നീലക്കടലുപോലെഅമ്മയെയോര്‍ത്തു ഞാന്‍ ധ്യാനിച്ചിരിക്കുമ്പോ-ഴെന്മനം നീലനഭസ്സുപോലെ… അന്തമെഴാത്തൊരഗാധമഹോദധി-ക്കക്കരെയോ അമ്മ! ആര്‍ക്കറിയാം…ചിന്ത്യമല്ലാത്ത മഹാകാശസീമകള്‍-ക്കപ്പുറമോ അമ്മ! ആര്‍ക്കറിയാം… സൂര്യനും ചന്ദ്രനും നക്ഷത്രരാശിയുംപോയിമറഞ്ഞൊരു ശൂന്യതയില്‍ഒച്ചയനക്കമില്ലാരവാരങ്ങളി-ല്ലച്ച്യുതാകാശമഹാസരിത്തില്‍. ഓങ്കാരമായുണര്‍ന്നാദി മഹസ്സിൻ്റെ-തേജസ്സായമ്മ മിഴി തുറക്കെ,ഓരോ തളിരിലും പൂവിലുമീ ജഗത്-പ്രാണനായമ്മ തുടിച്ചു നിലേ്ക്ക, ജീവന സംഗീതധാരയായെത്തുന്ന-തേതൊരു ബ്രഹ്മകടാക്ഷതീര്‍ത്ഥം!ആരോരുമിങ്ങറിഞ്ഞീടാത്തൊരദ്ഭുത-പ്രേമപ്രപഞ്ചനിഗൂഹിതാര്‍ത്ഥം…! അമ്മയോടൊത്തുള്ളൊരൈഹികജീവിത-സമ്മുഗ്ദ്ധസൗഭാഗ്യജന്മമാരേസമ്മാനമായ്ക്കനി,ഞ്ഞാപ്പരാശക്തിതന്‍-നിര്‍മ്മായലീലകളാര്‍ക്കറിയാം…? എല്ലാം മഹാമായതന്‍ അനഘാനന്ദ-സന്ദോഹലക്ഷ്മിതന്‍ തൃക്കടാക്ഷം!ആ കടാക്ഷത്തിലലിഞ്ഞാത്മബോധമാര്‍-ന്നമ്മയെത്തന്നെ വണങ്ങി നില്ക്കാം…

ഒരു സ്ത്രീ തൻ്റെ കൈക്കുഞ്ഞുമായിവന്നു് അമ്മയെ നമസ്‌കരിച്ചു.മുഷിഞ്ഞവസ്ത്രം, പാറിപ്പറക്കുന്ന മുടി, വിഷാദം തളംകെട്ടി നില്ക്കുന്ന മുഖം. അമ്മ : മോളിന്നു പോകുന്നുണ്ടോ?സ്ത്രീ : ഉണ്ടമ്മേ മൂന്നു ദിവസമായില്ലേ വീട്ടില്‍ നിന്നിറങ്ങിയിട്ട്.അവര്‍ അമ്മയുടെ മാറില്‍ തലചായ്ച്ചു വിതുമ്പിക്കരഞ്ഞു. അമ്മ അവരുടെ മുഖമുയര്‍ത്തി സ്വന്തം കൈകൊണ്ടു കണ്ണുനീര്‍ തുടച്ചു. ”മോളു വിഷമിക്കാതെ എല്ലാം നേരെയാകും.” അമ്മയെ ഒരിക്കല്‍ക്കൂടി നമസ്‌കരിച്ചശേഷം അവര്‍ വെളിയിലേക്കു പോന്നു. ഒരു ഭക്ത: ആ കുട്ടിയെ ഞാനറിയുന്നതാണ്. എത്ര മാറിപ്പോയി. അമ്മ : ആ മോളുടെ ഭര്‍ത്താവിനു […]