Category / സന്ദേശങ്ങൾ

ചെറുപ്പത്തിലെ ചില കാര്യങ്ങൾ അമ്മ ഓർക്കുകയാണ്. തൂത്തുകൊണ്ടിട്ടിരിക്കുന്ന കുപ്പയിൽക്കിടക്കുന്ന പേപ്പറിൽ അറിയാതെ ചവിട്ടിയാൽപ്പോലും അമ്മ തൊട്ടുതൊഴുമായിരുന്നു. കാരണം അങ്ങനെ ചെയ്തില്ലെങ്കിൽ പ്രസവിച്ച അമ്മ യിൽനിന്നു അടികിട്ടും. അതു വെറും പേപ്പറല്ല, സരസ്വതീദേവിയാണെന്നു് അമ്മ പറഞ്ഞുതരും. ചാണകത്തിൽ ചവിട്ടിയാലും തൊട്ടുതൊഴണം. ചാണകത്തിൽനിന്നു പുല്ലുണ്ടാകുന്നു. പുല്ലു പശു തിന്നുന്നു. പശുവിൽനിന്നു പാലുണ്ടാകുന്നു. പാലു നമ്മൾ ഉപയോഗിക്കുന്നു. വീടിന്റെ വാതിൽപ്പടിയിൽ ചവിട്ടരുത്. അഥവാ ചവിട്ടിയാൽത്തന്നെ തൊട്ടുതൊഴണം അമ്മ പറഞ്ഞുതരുമായിരുന്നു. നമ്മളെ ഒരു ഘട്ടത്തിൽനിന്നും മുന്നോട്ടു നയിക്കുന്ന വഴിയായതു കൊണ്ടായിരിക്കാം അങ്ങനെ പറയുന്നത്. […]

പ്രപഞ്ചത്തിലുള്ള ഏതൊന്നിനും അതിന്‍റെതായ സൗന്ദര്യമുണ്ട്. എന്നാല്‍ ആരും അതുകാണുന്നില്ല എന്നുമാത്രം. ഇതിനൊക്കെ സാധിക്കുവാന്‍ തക്കവണ്ണം മനുഷ്യനെ പ്രാപ്തനാക്കുന്നത്, മതത്തിന്‍റെ അന്തസത്ത ഉള്‍ക്കൊണ്ടുള്ള ജീവതമാണ്. മറ്റുള്ളവരെ എങ്ങനെ സഹായിക്കാം എന്നു ചിന്തിക്കുവാന്‍ പ്രേരിപ്പിക്കുന്ന ഒരു വ്യവസ്ഥിതിയാണു് ഇന്നാവശ്യം. അതിന് മതത്തിന്‍റെ പുറമേയുള്ള ആചാരനുഷ്ഠാനങ്ങള്‍ക്കുപരി അതിന്‍റെ ആന്തരികസത്ത ഒരോ ഹൃദയത്തിനും ഏറ്റുവാങ്ങുവാനാകണം

ഓണം, മനുഷ്യന്‍ ഈശ്വനിലേയ്ക്ക് ഉയര്‍ന്നതിന്‍റെ, നരന്‍ നാരായണനിലേയ്ക്ക് ഉയര്‍ന്നതിന്‍റെ സന്ദേശം കൂടിയാണ്. എല്ലാം സമര്‍പ്പിക്കുന്നവന്‍ എല്ലാം നേടുമെന്ന വലിയ സത്യത്തിന്‍റെ വിളമ്പരമാണ് തിരുവോണം.

ആത്മീയത എന്നുവച്ചാല്‍ ജീവിത്തില്‍ നാം പുലര്‍ത്തുന്നമൂല്യങ്ങളാണ്. സാങ്കേതികവിദ്യയുമായി എങ്ങിനെ കൈകോര്‍ക്കും എന്നതാണ് ഈ നൂറ്റാണ്ടിന്റെ ഏറ്റവും വലിയ വെല്ലുവിളി.

ജനിച്ച നാടിന്‍ടെ ആത്മാഭിമാനത്തെ കുത്തി മുറിവേല്‍പ്പിക്കുമ്പോള്‍ ഹൃദയം വേദനിക്കണം. ഈ അവസ്ഥ ഇല്ലാതാക്കാന്‍ എനിക്കെന്തുചെയ്യാന്‍ കഴിയും എന്ന് ആത്മാര്‍ത്ഥമായി ചിന്തിക്കണം