Tag / സ്നേഹം

ഉര്‍സുല ലുസിയാനോ ജര്‍മ്മനിയിലാണു ഞാന്‍ ജനിച്ചതു്, രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞുള്ള ജര്‍മ്മനിയില്‍. നിര്‍ദ്ധനരായ മാതാപിതാക്കളുടെ എട്ടാമത്തെ സന്തതിയായിരുന്നു ഞാന്‍. എനിക്കു മുന്‍പു ജനിച്ച ഏഴു മക്കളെത്തന്നെ പോറ്റാന്‍ കഴിവില്ലാതിരുന്ന എൻ്റെ അച്ഛനും അമ്മയും ഞാന്‍ ജനിച്ച ഉടന്‍തന്നെ എന്നെ ദത്തുകൊടുക്കാന്‍ തയ്യാറായി. ഞങ്ങളുടെ വീട്ടില്‍നിന്നും വളരെ ദൂരെയുള്ള ഒരു പള്ളിയിലെ പുരോഹിതനും അദ്ദേഹത്തിൻ്റെ ഭാര്യയുമായിരുന്നു എൻ്റെ പുതിയ മാതാപിതാക്കള്‍. എൻ്റെ വളര്‍ത്തമ്മ പള്ളിയിലെ ക്വയറില്‍ ഓര്‍ഗണ്‍ വായിക്കുമായിരുന്നു. വളരെ സ്നേഹവതിയായിരുന്ന അവര്‍ എന്നെ ധാരാളം പാട്ടുകള്‍ പഠിപ്പിച്ചു. […]

പി.എസ്. നമ്പീശന്‍ പിറവിതന്‍ പുലരിയി, ലാദ്യമാ,’യമ്മേ’യെ-ന്നവിടുത്തെയല്ലയോ ഞാന്‍ വിളിച്ചൂ!ഊഴിയാ,യൂഷ്മളം പുല്കിക്കിടത്തിയ-താമടിത്തട്ടെന്നുമിന്നറിഞ്ഞൂ…ആഴിപോലാര്‍ത്തടിച്ചെന്നെക്കുളിപ്പിച്ചവാത്സല്യമാത്മാവറിഞ്ഞിരുന്നു. സാന്ത്വനക്കൈവിരല്‍ത്തുമ്പായ്,വഴികളെ-ത്താണ്ടുവാന്‍ പിന്നെ നീ കൂടെ വന്നൂഅന്നുതൊട്ടിന്നോളം താളം പിഴയ്ക്കാതെ-യമ്മേയെന്നാമന്ത്രം കേട്ടിരിപ്പൂ… എന്നെയും താങ്ങി നീളുന്ന പഥങ്ങളി-ലന്വേഷണം ഞാന്‍ തുടങ്ങിയപ്പോള്‍ഗര്‍വംകലര്‍ന്ന യുവത്വമധ്യാഹ്നത്തില്‍തോല്‍വിയാല്‍ പാഠം പറഞ്ഞുതന്നുംവേര്‍പ്പില്‍ പൊതിയുന്നൊരധ്വാന ദുഃഖത്തില്‍നിദ്രയായ് സ്വപ്‌നമായ് സ്വാസ്ഥ്യമായുംആന്ധ്യമകറ്റും തിരികളിലക്ഷര-ബോധമായ് പെട്ടെന്നുദിച്ചുണര്‍ന്നുംഅന്നേ മുതല്‍ക്കെൻ്റെ കൂടെ നിന്നീടുന്ന-തമ്മേ,യവിടുന്നു മാത്രമല്ലേ? ആരാണവിടുന്നു? – ചോദ്യത്തിനുത്തരംപാഴിലാണെന്നു വരുന്നനേരം,കേവലം മാനുഷമാതിര്‍രേഖകള്‍ചേരാതെ ഞാന്‍ കുഴങ്ങുന്ന കാലംഭാഷയില്‍, നാനാനിറച്ചാര്‍ത്തിലുള്‍ക്കൊള്ളാ-നാകാതെ തൂലിക സ്തംഭിക്കുമ്പോള്‍അമ്മേ,യവിടുന്നു തൊട്ടടുത്തുണ്ടെന്നൊ-രദ്ഭുതം സാഷ്ടാംഗമായ്പ്പതിക്കെ,തൊട്ടടുത്തല്ലെൻ്റെ ജീവൻ്റെ തുമ്പത്ത്പൂത്തു നില്പൂ നിൻ്റെ സ്നേഹതാരം…യോഗദണ്ഡില്‍നിന്നൊരാല്‍മരച്ഛായയായ്ധ്യാനശംഖില്‍നിന്നു തീര്‍ത്ഥമായിഅമ്മേ,യവിടുന്നപാരതയായെൻ്റെകൂടെയുണ്ടെന്നതേ ബ്രഹ്മതത്ത്വം,ഏഴു […]

മക്കള്‍ നേര്‍വഴിയില്‍ സഞ്ചരിക്കണം എന്നാണു് എല്ലാ അച്ഛനമ്മമാരുടെയും ആഗ്രഹം. അതിനുവേണ്ടി അവര്‍ മക്കളെ നല്ല സ്‌കൂളില്‍ വിടുന്നു, നല്ല നല്ല ഉപദേശങ്ങള്‍ കൊടുക്കുന്നു, ശാസിക്കുന്നു, വേണ്ടി വന്നാല്‍ ശിക്ഷിക്കുന്നു. പണം ഒരു പ്രശ്‌നമാക്കാതെ ഏറ്റവും മുന്തിയ വിദ്യാഭ്യാസം ഉറപ്പാക്കുന്നു. മക്കള്‍ അച്ഛനമ്മമാരുടെ അഭിമാനമായി വളര്‍ന്നു വരും എന്നാണു് ഈ ‘ഇന്‍വെസ്റ്റ് മെൻ്റിൻ്റെ’ പിന്നിലെ വികാരം. സ്വാര്‍ത്ഥതയില്‍ അടിസ്ഥാന പ്പെടുത്തിയ ബന്ധങ്ങളാണു മിക്കതും എന്നതാണു സത്യം. നല്ല നിലയില്‍ പഠിച്ചു വലിയ ശമ്പളവും ജോലിയുമൊക്കെ നേടിയാല്‍ മിഷന്‍ സക്‌സസ്! […]

കരിന്‍ സാന്‍ഡ്‌ബെര്‍ഗ് 1991-ല്‍ ഒരു ഭാരതയാത്ര കഴിഞ്ഞു സ്വീഡനിലേക്കു തിരിച്ചെത്തിയ ഞങ്ങളുടെ സുഹൃത്തു് എന്നെയും ഭര്‍ത്താവു ‘പെര്‍’നെയും അദ്ദേഹത്തിൻ്റെ വീട്ടിലേക്കു ക്ഷണിച്ചു. അദ്ദേഹം ‘അമ്മ’ എന്നു വിളിക്കപ്പെടുന്ന ഒരു ആത്മീയ ഗുരുവിനെ കണ്ടുപോലും! അവരെക്കുറിച്ചു പറയാനാണു് അദ്ദേഹം ഞങ്ങളെ ക്ഷണിച്ചതു്. ഞാനും എൻ്റെ ഭര്‍ത്താവും ആത്മീയതയില്‍ താത്പര്യമുള്ളവരായിരുന്നു. വര്‍ഷങ്ങളായി ഞാന്‍ ധ്യാനിക്കാറുണ്ടായിരുന്നു. ബംഗാളിലുണ്ടായിരുന്ന ‘ആനന്ദമയി മാ’ എന്ന ഗുരുവിനോടു് എനിക്കു മാനസികമായി വളരെ അടുപ്പം തോന്നിയിരുന്നു. അവര്‍ ജീവിച്ചിരിപ്പില്ല എന്നതു് എനിക്കു വലിയ സങ്കടമായിരുന്നു. സത്യം പറഞ്ഞാല്‍ […]

സ്വാമി പ്രണവാമൃതാനന്ദ പുരി കുടിലമാകുമധർമ്മം പെരുകവേകൊടിയപാതകമെങ്ങും വളരവേ,ജനനി! നീ വന്നു ധർമ്മം പുലർത്തുവാൻഅവനി ധന്യയായ് അമ്മേ! ജഗന്മയീ! ഉരിയാടിയില്ല ഒന്നും നീ പാവനീധരയിൽ ജന്മമെടുത്തൊരു വേളയിൽ,‘കരയാനുള്ളതല്ലീ മർത്ത്യജീവിതം’ഇതു നീ മൗനമായ് മന്ത്രിച്ചതാവുമോ? പവനനെപ്പോലെ എല്ലാം പുണരുന്നുപതിതർക്കാശ്വാസമേകുന്നു ദേവീ! നീ,പരമപ്രേമം നിർല്ലോഭം വിതറുന്നുപരിചോടുണ്മയെ ബോധിപ്പിച്ചീടുന്നു. സകലവേദാന്തസാരം നീ സന്മയീ!അമലേ! സഞ്ചിതപുണ്യം നിൻ ദർശനം,ഇനിയൊരു നൂറു ജന്മം കഴിഞ്ഞാലുംഇവനൊരാലംബം നീയംബ നിശ്ചയം!