Category / കവിത

സ്വാമി തുരീയാമൃതാനന്ദ പുരി പരിസരം മറന്നുപോയ്പരസ്പരം കലഹിക്കുംമനുഷ്യര്‍തന്‍ മദാന്ധതയ്‌ക്കൊടുക്കമുണ്ടോ? ഫലത്തിലല്ലാതൊരാള്‍ക്കുംമനസ്സുവ്യാപരിക്കില്ലലഭിക്കിലും മതിവരില്ലനര്‍ത്ഥഭോഗം! ഒരുമയില്ലെളിമയില്ലഗതികള്‍’ക്കുതവി’യുംഅനൃതമേ,തമൃതമേ,തുണര്‍വ്വുമില്ല. ജപത്തിലും തപസ്സിലുംമനസ്സിനില്ലിണക്കവുംപരസ്പരമുപകാരസ്മരണയില്ല. പെരുത്ത കാമനയും പി-ന്നുരത്ത ഗര്‍വ്വവുമായിമദിച്ചഹങ്കരിക്കുന്നു മനുഷ്യവൃന്ദം. അനുവദനീയമല്ലാ-ത്തനുചിതകര്‍മ്മങ്ങളില്‍മതിമറന്നവിരതമഭിരമിപ്പൂ. ആയുസ്സും വപുസ്സും പിന്നെഅതുലസൗഭാഗ്യങ്ങളുംഅനിശ്ചിതമെന്നുണര്‍ന്നാലാസക്തിപോകും. മനസ്സിനെ മനസ്സാലു-ള്ളടക്കുവാനറിയായ്കില്‍മനസ്സില്‍നിന്നകന്നുനിന്നുണര്‍വ്വുകാക്കാം. പ്രതിലോമവികാരത്തെഅനുലോമവിചാരത്താല്‍പ്രതിരോധിച്ചനുവേലം തുഴഞ്ഞുപോകാം. തെരുതെരെതിരയടി-ച്ചുലഞ്ഞാലും തകരാതെഅമരംകാത്തപാരമാം തീരം തിരയാം!

ശ്രീകുമാരന്‍ തമ്പി അമ്മയെന്ന രണ്ടക്ഷരം ആകാശംഎന്നറിയാന്‍ വിവേകമുണ്ടാകണേ!ശബ്ദബിന്ദുവാണാദിമസ്പന്ദമെ-ന്നുച്ചരിക്കുവാനെന്‍ നാവിനാകണേ! പഞ്ചഭൂതങ്ങളില്‍നിന്നുമുണ്ടായപിണ്ഡമാണെന്‍ ശരീരമാം മാധ്യമംആദിശക്തിതന്‍ ആന്ദോളനത്തിലീ-മാംസശില്പം ചലിക്കാന്‍ പഠിച്ചതും പിന്നെ ഞാനെന്ന ഭാവം വളര്‍ന്നതുംജന്മനന്മകള്‍ തിന്മയായ്ത്തീര്‍ന്നതുംഒക്കെയിന്നു തിരിച്ചറിഞ്ഞേന്‍; ഇനിയെത്ര ദൂരം? പറയൂ ജനനീ നീ! എത്ര രോഷം എരിഞ്ഞടങ്ങീടുവാന്‍എത്ര ദേശങ്ങള്‍ കീഴടങ്ങീടുവാന്‍?എത്ര രാഗങ്ങള്‍ പാഴ്ശ്രുതിയാകുവാന്‍എത്ര കാമം, ചതിച്ചൂടറിയുവാന്‍?

അമ്പലപ്പുഴ ഗോപകുമാര്‍ മുനിഞ്ഞുകത്തുന്ന വെയിലില്‍നിന്നൊരുതണല്‍മരത്തിൻ്റെ ചുവട്ടിലെത്തുമ്പോള്‍,ഒഴുകിയെത്തുന്ന കുളിരിളംകാറ്റിന്‍വിരലുകള്‍ നമ്മെത്തഴുകിനില്ക്കുമ്പോള്‍പറയുവാനാമോ മനസ്സിലുണ്ടാകുംപരമസന്തോഷം, ഉണര്‍വ്വുമൂര്‍ജ്ജവും! അവിടിളനീരു പകര്‍ന്നുനല്കുവാന്‍അരികിലേയ്‌ക്കൊരാള്‍ വരുന്നുവെങ്കിലോ,വയറു കത്തുന്ന വിശപ്പടക്കുവാന്‍ തരൂഫലമേറെത്തരുന്നുവെങ്കിലോ,മനം മയക്കുന്ന മധുമൊഴികളാല്‍മധുരസൗഹൃദം പകരുന്നെങ്കിലോ,മതിമറന്നുപോമറിയാതെ, സ്വര്‍ഗ്ഗംമഹിയിലേക്കു വന്നിറങ്ങിയപോലെ…സുകൃതസൗഭാഗ്യമരുളിടും സര്‍ഗ്ഗ-പ്രകൃതിയിലലിഞ്ഞുണരുന്നപോലെ…ഇവിടെയാസ്വര്‍ഗ്ഗമൊരുക്കുവാന്‍ ജന്മ-മുഴിഞ്ഞുവച്ചാരേ തപസ്സുചെയ്യുന്നു!ഇവിടെയാസ്നേഹമഹിതസൗഭാഗ്യ-മരുളുവാനാരേയുലകു ചുറ്റുന്നു! അനാദികാലംതൊട്ടനന്തവൈചിത്ര്യ-പ്രഭാവമാര്‍ന്നെഴുമനഘമാതൃത്വംപ്രപഞ്ചശക്തിയായ് പിറന്നനുഗ്രഹംചൊരിഞ്ഞു മക്കളെ വിളിച്ചുണര്‍ത്തുന്നുവരദയായ്, ധര്‍മ്മനിരതയായ്, കര്‍മ്മ-ചരിതയായ്, പ്രേമപയസ്വിനിയായിഅമൃതകാരുണ്യക്കടമിഴികളാല്‍അഖിലലോകവും തഴുകിനില്ക്കുന്നു! അറിയില്ലാ ഞങ്ങള്‍ക്കറിയില്ലാ, ഞങ്ങള്‍അഹംകൃതിയുടെ കയത്തില്‍ മുങ്ങിയും ജനിമൃതികള്‍തന്‍ ഭയത്തില്‍ പൊങ്ങിയുംഅലയുന്നോര്‍, നിൻ്റെ അനര്‍ഘസാന്നിദ്ധ്യമറിയാത്തോര്‍, അമ്മേ അനുഗ്രഹിക്കുമോഅകമിഴി നന്നായ് തുറക്കുവാന്‍, നിന്നെഅറിയുവാന്‍ കൃപ ചൊരിയുമോ…?

അമ്പലപ്പുഴ ഗോപകുമാര്‍ പുഴയൊഴുകുന്നൊരമ്മതന്നവതാര-മഴകായ്പ്പടര്‍ന്നാത്മസൗരഭം പരത്തുമ്പോള്‍മഴവില്‍ക്കാവില്‍ പൂത്ത പൊന്നമ്പിളിക്കുളിര്‍വഴിയും നിലാവലച്ചാര്‍ത്തില്‍ നാടലിയുമ്പോള്‍പ്രേമമര്‍മ്മരം പെയ്യും പ്രകൃതീശ്വരിയുടെതൂമന്ദഹാസം ആശാപാശങ്ങളറുക്കുമ്പോള്‍,എന്തു മോഹനം! ജഗത്സങ്കല്പമേകാദ്വൈത-കാന്തിയിലൊരു പക്ഷിക്കൂടുപോല്‍ കാണാകുന്നു! ആ കിളിക്കൂടും കാത്തു നിര്‍ന്നിമേഷമായൊരു-നീക്കമില്ലാതേനില്ക്കുന്നരികത്തമ്മക്കിളി…പ്രാണസര്‍വ്വസ്വം ജീവരാശിയെകാത്തേപോരുംകാരുണ്യവാരാന്നിധിയായൊരമ്മയെപ്പോലെ…!നന്മതന്‍നറുനിലാപ്പാലാഴിയൊഴുക്കുന്നോ-രമ്മഹച്ചൈതന്യമോ പുഴയായൊഴുകുന്നു…പുഴയില്‍ നീന്തിത്തുടിച്ചാര്‍ക്കുന്ന മനസ്സിൻ്റെ-വിമലാകാശത്തിലോ മഴവില്ലുദിക്കുന്നു… മഴയും വില്ലും ഋതുസംക്രമപ്പകര്‍ച്ചതന്‍മധുരപ്രതീക്ഷയായ് മനസ്സില്‍ തെളിയുമ്പോള്‍,ദുരിതദുഃഖക്ലേശമൊക്കെയുമകറ്റുന്നപുലരിത്തുടിപ്പിൻ്റെ ശുഭദര്‍ശനം ലോകര്‍-ക്കരുളാനാര്‍ത്തത്രാണ നിര്‍ഝരിയായിത്തുടി-ച്ചമൃതസ്‌നാതോത്ക്കൃഷ്ട ജന്മങ്ങള്‍ തെളിക്കുന്നപരമപ്രകാശൈകരൂപിണീ നമോസ്തുതേ…

സ്വാമി തുരീയാമൃതാനന്ദ പുരി ഉള്ളിലെ ഭീതി മറച്ചുടൻ ഗൗരവഭാവം നടിച്ചു സുയോധനൻതാ,നിരുവ്യൂഹരചനയെച്ചൂണ്ടിനിന്നാചാര്യദ്രോണനോടോതിയ വാക്കിലെ മുള്ളുകൾ,”പശ്യൈതാം, ധീമൻ ദ്രുപദാത്മജൻ, തവശിഷ്യനാൽ നിർമ്മിതമീവ്യൂഢസഞ്ചയംഭീമനാൽ പാലിക്കുമിപ്പാണ്ഡവാനീക-മാകവേ പര്യാപ്തമെന്നു കാണുന്നു നാംഭീഷ്മാഭിരക്ഷിതം കൗരവവ്യൂഢമോ,ഓർക്കുവിൻ, പര്യാപ്തമല്ലെന്നതും ഭവാൻ!” എന്തേയിതീവിധമോതാൻ? പരാജയഭീതിയോ, ഗർവ്വോ, വിവേകരാഹിത്യമോ?ശിഷ്യനാണെങ്കിലും ശത്രുവിൻ പുത്രനെശത്രുവായ്ത്തന്നെ നിനയേ്ക്കണമെന്നതോ?ഇംഗിതഗോപനം രാജധർമ്മം, ഭയംഉള്ളിലുണ്ടേലും പുറത്തരുതെന്നതോ?തെല്ലൊരരക്ഷിതാബോധം മനസ്സിൻ്റെചില്ലയിലെങ്ങാനൊളിഞ്ഞിരിക്കുന്നുവോ?പൂർവ്വവൈരത്തെയുണർത്തിയുലർത്തണം,ശിഷ്യവാത്സല്യം മനസ്സിൽക്കെടുത്തണം,എന്നല്ല – പാണ്ഡുസുതന്മാരോടൊട്ടൊരുകൂറുണ്ടതൊന്നു ധ്വനിപ്പിച്ചികഴ്ത്തണം.ആചാര്യനിന്ദതൻ ദക്ഷിണയായത-ങ്ങാദ്യം നിവേദിച്ചഹങ്കാരമത്തനായ്! സർവ്വസൈന്യാധിപൻ ഭീഷ്മനാണെങ്കിലുംസർവ്വവിശ്വാസവും ദ്രോണനിലേറ്റിയോ?വിശ്വാസമല്ലിതു – ദുർവ്വിനയം, പിന്നെതൊട്ടതിലൊക്കെയും സംശയബുദ്ധിയും.ഭീഷ്മരെയല്ലതാനാശ്രയിക്കുന്നതെ-ന്നുദ്യോഗപൂർവ്വം ധ്വനിപ്പിക്കയെന്നതും. പിന്നെയുമുണ്ടുനേർവ്യാഖ്യാനമീവിധം,‘കൊല്ലില്ല പാണ്ഡവരിൽ താനൊരാളെയും’എന്നുള്ള ഭീഷ്മവചനത്തെയോർക്കുകിൽകില്ലില്ല – ദ്രോണനിലൂന്നണമാഹവം.നിർവൈരമല്ലിവിടാവശ്യം, ദുർഘടവാപി കടത്തുവാൻ […]