Category / കവിത

സി. രാധാകൃഷ്ണന്‍ എട്ടും നാലും കൂട്ടിയതപ്പടിതെറ്റിപ്പോയീ ക്ലാസ്സില്‍കിട്ടീ തുടയില്‍ തൊലിയാസകലംപൊട്ടിപ്പോംവരെ പൊടിപൂരം അന്തിക്കമ്മയ്ക്കരികെയെത്തിനൊന്തുവിറച്ചു പരുങ്ങിപൊട്ടിക്കരയാന്‍ നാണിച്ചമ്മയൊ-ടൊട്ടിത്തേങ്ങിയ നേരം അതു പോരെന്നൊരു കൂമന്‍ മൂളിഅതു നേരെന്നൊരു കൂമത്യാരുംകുറ്റിച്ചൂളാനേറ്റുപിടിക്കെമുതുകു തലോടിപ്പാടിത്തന്നുകൗസല്യാസ്തുതി അമ്മ. അതിൻ്റെ താളലയങ്ങളില്‍നിന്നുംപൊങ്ങീലിവനിന്നോളംഎന്തൊരു രസമീയമൃതാനുഭവസുഖ-സുന്ദരമധുരസ്മരണതെളിനീര്‍ച്ചാലിന്നടിയില്‍ നിന്നൊരുവെള്ളാരങ്കല്‍പ്പൊലിമ.

സ്വാമി തുരീയാമൃതാനന്ദ പുരി അന്യനും താനുമെന്നന്തരംഗത്തില്‍ഭിന്നതതോന്നുന്നതന്ധതമാത്രം!അന്യനുമവ്വിധം തോന്നിയാല്‍ പിന്നെഅന്യരല്ലാതാരുമില്ലിവിടെങ്ങും! ദേഹത്തിനാധാരമെന്തെന്നറിഞ്ഞാല്‍ലോകത്തിനാധാരമെന്തെന്നറിയാംഓതവും പ്രോതവുമാണിവിടെല്ലാംഓരോ അണുവിലും ചേതനസ്പന്ദം! അന്യന്‍ തനിക്കാരുമല്ലെന്നു കണ്ടാല്‍അന്യന്റെ നെഞ്ചിലേക്കമ്പുതൊടുക്കാംഅന്യന്‍ സഹോദരനെന്നു കാണുമ്പോള്‍അന്യന്റെ നെഞ്ചിലേക്കന്‍പു ചുരത്തും! അന്യോന്യമൈത്രിയെഴാതെ പോകുമ്പോള്‍ചിന്തയില്‍ നഞ്ചുകലര്‍ന്നെന്നു വ്യക്തം!അന്യനില്‍ തന്മുഖകാന്തി വിരിഞ്ഞാല്‍ചിന്തയില്‍ പീയുഷധാരാഭിഷേകം! അന്യോന്യം ചേതനകണ്ടാദരിക്കെദൈവികമായ്ത്തീരും ലോകമീരേഴും!മൃണ്മയമായ് കാണ്മതേതൊന്നും പിന്നെചിന്മയമായ് കണ്ടു നിര്‍വൃതി നേടാം!

അക്കിത്തം പൃഥ്വീശകലത്തോടു പൃഥ്വിക്കുള്ള കൗതുകംമദീയാന്നമയത്തിന്മേല്‍ പാരുഷ്യമുരസുന്നുവോ?ഇടവപ്പാതി വെള്ളത്തില്‍ കൂളിയിട്ടപ്പോളോര്‍ത്തു ഞാന്‍ബഹിര്‍മുഖ പ്രാണമയഘടാകാശത്തിലെ ത്വര. പിടയ്ക്കുന്നു വലിക്കുന്നു പകലോന്‍ നിറതിങ്കളുംമനോമയത്തിലെത്തേജഃകണത്തിനെ ‘വരൂ വരൂ’കുലുക്കുന്നു വിളിക്കുന്നു നിതാന്തം വായുമണ്ഡലംവിജ്ഞാനമയകോശത്തിന്‍ നിസ്തപ്രേഷണവൃത്തിയെ. ചുംബിച്ചുണര്‍ത്തുന്നു ബഹിരാകാശം മൗനഭാഷയില്‍ആനന്ദമയകോശത്തിന്‍ പഞ്ചസാര പ്രശാന്തിയെഎന്നിട്ടുമീയുഷഃകാല പ്രപഞ്ചഹിമബിന്ദുവില്‍അമ്മ തന്‍ കണ്ണുനീരുപ്പില്‍ മുങ്ങിപ്പൊങ്ങുകയാണു ഞാന്‍.

സ്വാമി തുരീയാമൃതാനന്ദ പുരി പരിസരം മറന്നുപോയ്പരസ്പരം കലഹിക്കുംമനുഷ്യര്‍തന്‍ മദാന്ധതയ്‌ക്കൊടുക്കമുണ്ടോ? ഫലത്തിലല്ലാതൊരാള്‍ക്കുംമനസ്സുവ്യാപരിക്കില്ലലഭിക്കിലും മതിവരില്ലനര്‍ത്ഥഭോഗം! ഒരുമയില്ലെളിമയില്ലഗതികള്‍’ക്കുതവി’യുംഅനൃതമേ,തമൃതമേ,തുണര്‍വ്വുമില്ല. ജപത്തിലും തപസ്സിലുംമനസ്സിനില്ലിണക്കവുംപരസ്പരമുപകാരസ്മരണയില്ല. പെരുത്ത കാമനയും പി-ന്നുരത്ത ഗര്‍വ്വവുമായിമദിച്ചഹങ്കരിക്കുന്നു മനുഷ്യവൃന്ദം. അനുവദനീയമല്ലാ-ത്തനുചിതകര്‍മ്മങ്ങളില്‍മതിമറന്നവിരതമഭിരമിപ്പൂ. ആയുസ്സും വപുസ്സും പിന്നെഅതുലസൗഭാഗ്യങ്ങളുംഅനിശ്ചിതമെന്നുണര്‍ന്നാലാസക്തിപോകും. മനസ്സിനെ മനസ്സാലു-ള്ളടക്കുവാനറിയായ്കില്‍മനസ്സില്‍നിന്നകന്നുനിന്നുണര്‍വ്വുകാക്കാം. പ്രതിലോമവികാരത്തെഅനുലോമവിചാരത്താല്‍പ്രതിരോധിച്ചനുവേലം തുഴഞ്ഞുപോകാം. തെരുതെരെതിരയടി-ച്ചുലഞ്ഞാലും തകരാതെഅമരംകാത്തപാരമാം തീരം തിരയാം!

ശ്രീകുമാരന്‍ തമ്പി അമ്മയെന്ന രണ്ടക്ഷരം ആകാശംഎന്നറിയാന്‍ വിവേകമുണ്ടാകണേ!ശബ്ദബിന്ദുവാണാദിമസ്പന്ദമെ-ന്നുച്ചരിക്കുവാനെന്‍ നാവിനാകണേ! പഞ്ചഭൂതങ്ങളില്‍നിന്നുമുണ്ടായപിണ്ഡമാണെന്‍ ശരീരമാം മാധ്യമംആദിശക്തിതന്‍ ആന്ദോളനത്തിലീ-മാംസശില്പം ചലിക്കാന്‍ പഠിച്ചതും പിന്നെ ഞാനെന്ന ഭാവം വളര്‍ന്നതുംജന്മനന്മകള്‍ തിന്മയായ്ത്തീര്‍ന്നതുംഒക്കെയിന്നു തിരിച്ചറിഞ്ഞേന്‍; ഇനിയെത്ര ദൂരം? പറയൂ ജനനീ നീ! എത്ര രോഷം എരിഞ്ഞടങ്ങീടുവാന്‍എത്ര ദേശങ്ങള്‍ കീഴടങ്ങീടുവാന്‍?എത്ര രാഗങ്ങള്‍ പാഴ്ശ്രുതിയാകുവാന്‍എത്ര കാമം, ചതിച്ചൂടറിയുവാന്‍?