Author / kairali

പത്രലേ: അമ്മ ഗുരുവെന്ന നിലയ്ക്കല്ലേ ഇവരെ നയിക്കുന്നത്?അമ്മ: അതൊക്കെ ഓരോരുത്തരുടേയും സങ്കല്പംപോലെ. അമ്മയ്ക്കു പ്രത്യേകിച്ചൊരു ഗുരുവുണ്ടായിരുന്നില്ല. ആരെയും ശിഷ്യരായി എടുത്തിട്ടുമില്ല. ഒക്കെ ജഗദംബയുടെ ഇച്ഛപോലെ നടക്കുന്നുവെന്നേ അമ്മ പറയുന്നുള്ളൂ. പത്രലേ: എൻ്റെ ഒരു കൂട്ടുകാരനുണ്ട്. ജെ. കൃഷ്ണമൂർത്തിയുടെ വലിയ ആരാധകനാണ്.അമ്മ: അദ്ദേഹത്തിൻ്റെ ഭക്തരായ ധാരാളം കുഞ്ഞുങ്ങൾ ഇവിടെയും വന്നിട്ടുണ്ട്. വിദേശമക്കൾക്കു് അദ്ദേഹത്തെ വളരെ ഇഷ്ടമാണ്. പത്രലേ: കൃഷ്ണമൂർത്തിക്കു ശിഷ്യന്മാരേയില്ല. അദ്ദേഹത്തിൻ്റെ കൂടെ ആരെയും താമസിപ്പിക്കാറുമില്ല. അദ്ദേഹത്തിൻ്റെയടുത്തു പോകാം, നമുക്കു സംസാരിക്കാം, ആ സംസാരത്തിൽനിന്നുതന്നെ നമുക്കു വേണ്ടതു കിട്ടുമെന്നാണ്. […]

മുരളി കൈമള്‍ ജനനമരണങ്ങള്‍ക്കിടയിലെ ചെറിയ ജീവിതത്തെക്കുറിച്ചു മാത്രമാണു നാം പറയാറുള്ളതു്. എന്നാല്‍, ഇതിനിടയില്‍ ഒരു രാഷ്ട്രത്തിൻ്റെ, ഒരു സംസ്‌കാരത്തിൻ്റെ വാതിലുകള്‍ മറ്റൊരു രാഷ്ട്രത്തിനു്, സംസ്‌കാരത്തിനു തുറന്നുകൊടുക്കുന്നതു വളരെ അപൂര്‍വ്വമായി തോന്നിയേക്കാം. ഭാരതസംസ്‌കാരത്തിൻ്റെ പതാകവാഹകനായി 1893ല്‍ ചിക്കാഗോയില്‍ എത്തിയ വിവേകാനന്ദസ്വാമികള്‍ തൻ്റെ പ്രസംഗത്തിൻ്റെ ആദ്യവരികളിലൂടെ പാശ്ചാത്യലോകത്തിൻ്റെ മനംകവര്‍ന്നു. ‘അമേരിക്കയിലെ എൻ്റെ സഹോദരീസഹോദരന്മാരേ…’ എന്നു തുടങ്ങിയ പ്രസിദ്ധമായ ആ വരികള്‍ ഇന്നും നമ്മുടെ മനസ്സില്‍ അലയടിക്കുന്നു. വര്‍ഷങ്ങള്‍ നിരവധി കഴിഞ്ഞു…തൊണ്ണൂറ്റിനാലു വര്‍ഷത്തിനു ശേഷം പാശ്ചാത്യലോകം നിസ്സീമമായ കാരുണ്യത്തിൻ്റെയും സ്നേഹത്തിൻ്റെയും അവതാരമായ […]

നമ്മളിലെ ഈശ്വരത്വത്തെ ഉണര്‍ത്തിക്കൊണ്ടുവരുവാനുള്ള ശ്രമമാണു മന്ത്രജപത്തിലൂടെ നടക്കുന്നതു്. പയര്‍ മുളപ്പിക്കുമ്പോള്‍ അതിൻ്റെ ഗുണവും വിറ്റാമിനുകളും കൂടുന്നു. അതുപോലെ നമ്മുടെ ഉള്ളിലുള്ള ശക്തിയെ ഉണര്‍ത്തിയെടുക്കുന്ന ഒരു ക്രിയയാണു ജപം. അതുമാത്രമല്ല ജപത്തിൻ്റെ തരംഗങ്ങളിലൂടെ അന്തരീക്ഷവും ശുദ്ധമാകുന്നു. നമ്മള്‍ കണ്ണൊന്നടച്ചാല്‍ അറിയാം മനസ്സു് എവിടെയാണിരിക്കുന്നതെന്നു്, ഇവിടെയിരിക്കുമ്പോഴും ചിന്ത വീട്ടില്‍ ചെന്നിട്ടു ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചായിരിക്കും. തിരിയെ പോകുവാന്‍ ഏതു ബസ്സാണുണ്ടാവുക, അതില്‍ തിരക്കു കാണുമോ, നാളെ ജോലിക്കു പോകുവാന്‍ കഴിയുമോ, കടം കൊടുത്ത കാശു തിരിയെ കിട്ടുമോ? ഇങ്ങനെ നൂറു കൂട്ടം […]

പത്മിനി പൂലേരി സംഗീതം എന്നും എൻ്റെ ജീവിതത്തിൻ്റെ ഒരു ഭാഗമായിരുന്നു. അതുകൊണ്ടുതന്നെ ഞാന്‍ അമ്മയുമായി അടുക്കാനുണ്ടായ ഒരു കാരണം അമ്മയുടെ ഭജനകളായിരുന്നു. ഇന്നാകട്ടെ അമ്മയുടെ ഭജനകള്‍ എൻ്റെ ജീവിതത്തില്‍ ഒഴിച്ചുകൂടാനാകാത്തതായിരിക്കുന്നു. സത്യം പറഞ്ഞാല്‍ അമ്മയുമായുള്ള എൻ്റെ ആദ്യ ദര്‍ശനത്തെക്കുറിച്ചു് എനിക്കൊന്നുംതന്നെ ഓര്‍മ്മയില്ല. എന്നാല്‍ ആ ദിവസത്തെ ഭജനകള്‍ എനിക്കിപ്പോഴും നല്ല ഓര്‍മ്മയുണ്ടു്. ആദ്യമായി അമ്മയെ കണ്ടതിനുശേഷം എല്ലാ വര്‍ഷവും ഞാന്‍ അമ്മയുടെ വരവും കാത്തിരുന്നു. പുതിയ പുതിയ ഭജനകള്‍ കേള്‍ക്കാന്‍. അമ്മയുടെ ഭജനകളുടെ എല്ലാ കാസറ്റുകളും ഞാന്‍ […]

അമ്പലപ്പുഴ ഗോപകുമാര്‍ സ്വപ്‌നവും സ്വര്‍ഗ്ഗവും ഭൂമിയിലാണെന്നസത്യം പഠിപ്പിച്ചൊരമ്മസത്യസ്വരൂപിണിയായെന്‍ മനസ്സിൻ്റെപിച്ചകപ്പൂമലര്‍ത്തോപ്പില്‍ഇന്നലെ രാത്രിയില്‍ വന്നിരുന്നാനന്ദ-നന്ദകുമാരനോടൊപ്പംആ മലര്‍ത്തോപ്പിലെ പ്പൂമലര്‍ഛായയി-ലമ്മതന്നങ്കത്തടത്തില്‍ഓമനപൈതലായ് ബാലമുകുന്ദൻ്റെകോമളരൂപം ഞാന്‍ കണ്ടുഅമ്മയെടുത്തുമ്മവയ്ക്കുമക്കണ്ണൻ്റെകണ്ണില്‍ക്കവിള്‍പ്പൂത്തടത്തില്‍വാരുറ്റവാര്‍മുടിച്ചാര്‍ത്തില്‍, മനോഹരമായൊരാനെറ്റിത്തടത്തില്‍ഉമ്മവച്ചുമ്മവച്ചുണ്ണിയെ കൊഞ്ചിച്ചുകൊഞ്ചിച്ചു വാത്സല്യക്കണ്ണീര്‍അമ്മതന്‍ കണ്ണില്‍നിന്നൂര്‍ന്നൂര്‍ന്നൊലിക്കുന്നതമ്മകന്‍ തൂത്തുതുടച്ചു്പഞ്ചാരയുമ്മയ്ക്കു കല്ക്കണ്ടപാല്‍ച്ചിരിസമ്മാനമായ് പകര്‍ന്നേകി.ഈരേഴു പാരിനും നേരായൊരാസത്യനാരായണന്‍ മാതൃസ്വപ്‌നംസത്യമാക്കീടുന്ന വിശ്വപ്രകൃതിതന്‍നിത്യനിരാമയഭാവംപൂത്തുലഞ്ഞമ്മയും കുഞ്ഞുമായെന്‍സ്വപ്‌നരഥ്യയിലിന്നലെക്കാണ്‍കെ,അമ്മമാരെല്ലാരുമിങ്ങമൃതാനന്ദ-സന്മയീദേവിയെപ്പോലെ…ഉണ്ണിക്കിടാങ്ങളായ്ക്കാണ്മവരമ്പാടി-കണ്ണനാമുണ്ണിയെപ്പോലെ…ഉണ്ണികളാമാതൃവാത്സല്യതീര്‍ത്ഥത്തില്‍മുങ്ങിക്കുളിച്ചു കരേറിഎന്തൊരലൗകികാനന്ദമാബന്ധത്തില്‍സംഗീതസാന്ദ്രമായേതോജന്മാന്തരത്തില്‍ നിന്നൊലിച്ചെത്തിയൊ-രമ്മയശോദയെക്കണ്ടു…കോലക്കുഴലു വിളിച്ചു നടക്കുന്നഗോപകുമാരനെക്കണ്ടു.ശീലക്കേടോരോന്നു കാട്ടി നടക്കുന്നകോടക്കാര്‍വര്‍ണ്ണനെക്കണ്ടു.പൂതനാരാതിതന്നദ്ഭുതലീലകള്‍ഓരോന്നായുള്‍ക്കണ്ണില്‍ കണ്ടുകാളിയദര്‍പ്പമടക്കിയ കണ്ണൻ്റെകാല്‍ത്തള ശിഞ്ജിതം കേട്ടുകാതരഗോപികാമാനസച്ചോരൻ്റെകന്നത്തമൊക്കെയും കണ്ടുമണ്ണുവാരിത്തിന്നതെന്തിനെന്നാരാഞ്ഞൊ-രമ്മ ചൊടിക്കുന്ന കണ്ടുതിണ്ണമാ,വായ്മലര്‍ കണ്ണന്‍ തുറന്നപ്പോ-ളമ്മതന്‍ വിഭ്രമം കണ്ടുവിഭ്രമം കണ്ടു ചിരിച്ചുണ്ണിയമ്മതന്‍ചിത്തം കുളിര്‍പ്പിച്ചു നിലേ്ക്കവാരിയെടുത്തുമ്മവയ്ക്കുമാക്കണ്ണൻ്റെചോരിവായ്‌ക്കെന്തൊരു ചന്തം!എന്തെല്ലാമെന്തെല്ലാമിങ്ങനെയാബാലനന്ദകുമാരകഥകള്‍…ഇന്നെല്ലാമോര്‍ക്കുവാനോര്‍മ്മിപ്പിച്ചീടുവാന്‍വന്നമൃതേശ്വരി അമ്മ.അമ്മതന്‍ വാത്സല്യത്തേനൊഴുക്കില്‍ നമ്മള്‍നിര്‍മ്മായം മുങ്ങി നില്ക്കുമ്പോള്‍എന്തൊരലൗകികാനന്ദമാണാപാദചെന്താരില്‍ വീണു കൈകൂപ്പാം…