Tag / അമ്മ

നിങ്ങളെ എല്ലാ ജന്മത്തിലും ആനന്ദം അനുഭവിക്കത്തക്കരീതിയില്‍ നിങ്ങളെ നയിക്കുക എന്നതാണ് അമ്മയുടെ ഉദ്ദേശ്യം. അമ്മയുടെ ഓരോ പ്രവൃത്തിയും കണ്ട് മന്സ്സിലാക്കി മുന്നോട്ട് നീങ്ങിയാല്‍ മുക്ത്നാകം. പറയുന്നത് ഓര്‍മ്മയില് നിറുത്തിയാല്‍ ഒരു ശാസ്ത്രവും പഠിക്കേണ്ടതില്ല.

ശരണാഗതേ, സ്‌നേഹലോലുപേ, നിന്റെ തൃ- ച്ചരണങ്ങള്‍ തേടിവന്നെത്തുന്നവര്‍ക്കുള്ള- മുരുകുമ്പൊഴൊക്കെയും മിഴിനീര്‍ തുടയ്ക്കുവാ- നരികത്തു നീ വന്നു ചേരുന്നതെങ്ങനെ ? പറയുവാനാവാത്തൊരത്ഭുത ലീലകള്‍ നിറയുന്നൊരീ വിശ്വനാടകവേദിയില്‍ തളരാതെ താങ്ങായി നിര്‍ത്തുന്ന നിന്‍ മാതൃ- ഹൃദയത്തില്‍ ഞങ്ങള്‍ക്കിടം തന്നതെങ്ങനെ ? അറിയില്ല, നിബിഡാന്ധകാരത്തിലീ വഴി- ക്കവലയില്‍ നില്ക്കുന്ന ഞങ്ങള്‍ക്കതൊന്നുമേ അറിയില്ല, നീയൊഴിഞ്ഞമ്മേ കൃപാനിധേ ആരൊരുതുള്ളി വെളിച്ചം തളിക്കുവാന്‍ ? ഒന്നും തിരിയാത്തൊരീ ജന്മവൃത്താന്ത- സന്നിപാതങ്ങളില്‍പ്പെട്ടുഴലുമ്പോഴും നിന്നെയല്ലാതെ മറ്റാരെയമ്മേ, യകം നൊന്തു വിളിച്ചഴല്‍ പങ്കുവച്ചീടുവാന്‍ ? ഹേ! മഹാമായാപ്രപഞ്ചവിധായിനി ഹേ! മഹിതാത്മപ്രകാശപ്രബോധിനീ […]

തിരുവനന്തപുരം ബ്രഹ്മസ്ഥാന വാര്‍ഷികാഘോഷവേളയില്‍ ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ശ്രീ. പി പരമേശ്വരന്‍ നടത്തിയ പ്രഭാഷണത്തില്‍ നിന്ന് 24/1/2010. ‘യാ ദേവീ സര്‍വ്വഭൂതേഷു മാതൃരൂപേണ സംസ്ഥിതാ നമസ്തസൈ്യ നമസ്തസൈ്യ നമസ്തസൈ്യ നമോ നമഃ’ ശക്തിമയിയും വാത്‌സല്യമയിയുമായ ജഗദ്ഗുരു ശ്രീമാതാ അമൃതാനന്ദമയീ ദേവിയുടെ തൃപ്പാദങ്ങളില്‍ സാഷ്ടാംഗ പ്രണാമങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് ഏതാനും വാക്കുകള്‍ സംസാരിക്കാന്‍ മുതിരുകയാണ്. നമ്മുടെ തലസ്ഥാന നഗരി ഒരു പുണ്യനഗരിയായി മാറിയിരിക്കുകയാണ്, ഒരു തീര്‍ത്ഥാടനകേന്ദ്രമായി മാറിയിരിക്കുകയാണ്. എല്ലാവഴികളും അമ്മയുടെ അടുക്കലേക്ക്… ഭക്തജനങ്ങളുടെ പ്രവാഹം അഭംഗുരം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. വാസ്തവത്തില്‍ ഈ […]

(മലയാളത്തിന്റെ പ്രിയങ്കര നടനായ ശ്രീ മോഹന്‍ലാല്‍, അമ്മയുടെ 56ാം ജന്മദിനത്തില്‍ ‘അമൃതനിധി’ പഠനസഹായം സ്വീകരിക്കാനെത്തിയ കുട്ടികളോട് നടത്തിയ പ്രസംഗത്തില്‍ നിന്ന്) അമ്മേ, ഈ മകന്റെ പ്രണാമം. ഇന്ന് ഈ ഉത്സവാഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ സാധിച്ചത് എന്റെ പൂര്‍വ്വപുണ്യമാണ്. ഒപ്പം എന്റെ അമ്മയുടെ അനുഗ്രഹാശിസ്സുകളും. മുപ്പത്തിരണ്ട് വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഈ ജന്മത്തില്‍ ഞാനമ്മയെ ആദ്യമായി കാണുന്നത്. ഇന്ന് കാണുന്ന സമൃദ്ധിയും പ്രൗ™ിയും അന്നീ ഗ്രാമത്തിനില്ലായിരുന്നു. ഒരു സാധാരണ നാട്ടിന്‍പുറം. കായല്‍ കടന്ന് ഞാനമ്മയുടെ വീട്ടുമുറ്റത്ത് എത്തി. വളരെ കുറച്ച് ആളുകള്‍ […]

അമ്മയുടെ മനസ്സില്‍ എന്നും ഓണം ശ്രീജിത്ത് കെ. വാരിയര്‍, മലയാള മനോരമ, 11/9/2005 ആവണിയിലെ പൂവണി പോലെ അമ്മ ചിരിക്കുന്നു. പ്രണവമാകുന്ന പ്രാര്‍ത്ഥനപോലെ, സാഗരത്തിന്റെ സാന്ദ്രമന്ത്രം പോലെ അമ്മ മൊഴിയുന്നു. ഹൃദയവിശുദ്ധിയുടെ ആ ഗംഗോത്രിയില്‍നിന്ന് ഒരു കമണ്ഡലു തീര്‍ത്ഥകണമെങ്കിലും ഏറ്റുവാങ്ങാന്‍ ഭക്തസഹസ്രങ്ങള്‍. മാതാ അമൃതാനന്ദമയീ മഠത്തില്‍ എന്നും തിരുവോണനിലാവാണ്. ഭക്തരാണിവിടെ പൂക്കണി. അവര്‍ തന്നെയാണ് പൂക്കളവും. ഓണക്കളം ഓടിയെത്തി മായ്ച്ചുകളയുന്ന കളിക്കുട്ടിയായി തൊട്ടപ്പുറത്ത് കടല്‍. കാലുഷ്യമില്ലാത്ത കുഞ്ഞിന്റേതെന്നപോലെ, ഈ ഓണത്തുടിപ്പുകള്‍ കണ്ട് ആനന്ദിക്കുന്ന അമ്മ. ഈ കടലിനും […]