Tag / സ്നേഹം

ഐ.സി. ദെവേ (ശാസ്ത്രജ്ഞന്‍, ഭാഭാ ആറ്റൊമിക് റിസര്‍ച്ച് സെന്റര്‍) ഒരു ദിവസം ഞാന്‍ എൻ്റെ ലാബില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ എനിക്കൊരു ഫോണ്‍ വന്നു. എൻ്റെ ഒരു സുഹൃത്താണു വിളിക്കുന്നതു്, ഡോ.പി.കെ. ഭട്ടാചാര്യ. മുംബൈയില്‍ ഭാഭാ ആറ്റൊമിക് റിസര്‍ച്ച് സെന്ററില്‍ റേഡിയേഷന്‍ വിഭാഗത്തിൻ്റെ തലവനാണു് അദ്ദേഹം. ആയിടെ റഷ്യയില്‍നിന്നു തിരിച്ചുവന്ന അദ്ദേഹത്തിനു് എന്നോടെന്തോ അത്യാവശ്യമായി പറയാനുണ്ടത്രേ. ഞാന്‍ അദ്ദേഹത്തെ കാണാന്‍ ചെന്നപ്പോള്‍ അദ്ദേഹം പറഞ്ഞു, ”സൈബീരിയയിലെ ആറ്റൊമിക് റിസര്‍ച്ച് സെന്ററിലെ ശാസ്ത്രജ്ഞരുമൊത്തു ജോലി ചെയ്യാന്‍ എനിക്കു് അവസരം ലഭിച്ചിരുന്നു. […]

സ്വാമി തുരീയാമൃതാനന്ദ പുരി സമസ്തവേദാര്‍ത്ഥവും പ്രതിഷ്ഠിതമമ്മയില്‍,അടുത്തറിയുന്നവര്‍ അനുഗൃഹീതര്‍!സമസ്തധര്‍മ്മങ്ങളും പ്രതിഷ്ഠിതമമ്മയില്‍,തിരിച്ചറിയുന്നവര്‍ അനുഗൃഹീതര്‍…! ജ്ഞാനികളും മേധാശാലികളും, ധ്യാനയോഗികളും ഭാവഗ്രാഹികളും,ജീവൻ്റെ നാരായവേരായ നിന്‍ കഴല്‍വേദമൂലസ്ഥാനമെന്നു കാണ്മൂ! ശിഷ്ടര്‍ക്കു താങ്ങും തണലുമായെപ്പൊഴുംഊഷ്മളസ്നേഹം ചുരത്തുമമ്മേ,ജന്മദുഃഖത്തിൻ്റെ മുള്‍ക്കാടെരിച്ചു നീദുര്‍ഗ്ഗമപ്പാത തെളിച്ചിടുന്നു…! കൈതൊഴാം കൈതൊഴാം കൈവല്യരൂപിണി,കൈതൊഴാം പൊന്‍കഴല്‍ത്താരടികള്‍…!പാവനഗംഗപോല്‍ കാരുണ്യധാരയായ്താണൊഴുകേണമേ താപഹൃത്തില്‍!

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ ജന്മദേശമായ സോവിയറ്റ് റഷ്യയിൽ, ഭരണത്തിന്‍റെ സിരാകേന്ദ്രമായ മോസ്കോ നഗരത്തിൽ, 1991 ആഗസ്റ്റിൽ അമ്മയും ബ്രഹ്മചാരിസംഘവും 3 ദിവസം ചെലവഴിച്ചു. സോവിയറ്റ് യൂണിയനിലെ നിരവധി ഭക്തന്മാർ കഴിഞ്ഞ വര്‍ഷംതന്നെ അമ്മയെ അങ്ങോട്ട് ക്ഷണിച്ചിരുന്നു. നിരന്തരമായ അവരുടെ അഭ്യർത്ഥനയെ മാനിച്ചുകൊണ്ട്, അമ്മ ഇക്കുറി തൻ്റെ അഞ്ചാമത്തെ വിദേശ പര്യടനത്തിന്‍റെ പരിസമാപ്തി കുറിച്ചത് സോവിയററ് നാട്ടിലാണു്. ആഗസ്ററ് 17-ാം തീയതി അമ്മ മോസ്കോയിലെത്തി. മൂന്നു ദിവസം രാവിലേയും വൈകീട്ടും ഭക്തന്മാർക്ക് ദർശനം നൽകി. അമ്മയും അനുയയികളും ആഗസ്റ്റ് 20-ാം […]

ഉര്‍സുല ലുസിയാനോ ജര്‍മ്മനിയിലാണു ഞാന്‍ ജനിച്ചതു്, രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞുള്ള ജര്‍മ്മനിയില്‍. നിര്‍ദ്ധനരായ മാതാപിതാക്കളുടെ എട്ടാമത്തെ സന്തതിയായിരുന്നു ഞാന്‍. എനിക്കു മുന്‍പു ജനിച്ച ഏഴു മക്കളെത്തന്നെ പോറ്റാന്‍ കഴിവില്ലാതിരുന്ന എൻ്റെ അച്ഛനും അമ്മയും ഞാന്‍ ജനിച്ച ഉടന്‍തന്നെ എന്നെ ദത്തുകൊടുക്കാന്‍ തയ്യാറായി. ഞങ്ങളുടെ വീട്ടില്‍നിന്നും വളരെ ദൂരെയുള്ള ഒരു പള്ളിയിലെ പുരോഹിതനും അദ്ദേഹത്തിൻ്റെ ഭാര്യയുമായിരുന്നു എൻ്റെ പുതിയ മാതാപിതാക്കള്‍. എൻ്റെ വളര്‍ത്തമ്മ പള്ളിയിലെ ക്വയറില്‍ ഓര്‍ഗണ്‍ വായിക്കുമായിരുന്നു. വളരെ സ്നേഹവതിയായിരുന്ന അവര്‍ എന്നെ ധാരാളം പാട്ടുകള്‍ പഠിപ്പിച്ചു. […]

പി.എസ്. നമ്പീശന്‍ പിറവിതന്‍ പുലരിയി, ലാദ്യമാ,’യമ്മേ’യെ-ന്നവിടുത്തെയല്ലയോ ഞാന്‍ വിളിച്ചൂ!ഊഴിയാ,യൂഷ്മളം പുല്കിക്കിടത്തിയ-താമടിത്തട്ടെന്നുമിന്നറിഞ്ഞൂ…ആഴിപോലാര്‍ത്തടിച്ചെന്നെക്കുളിപ്പിച്ചവാത്സല്യമാത്മാവറിഞ്ഞിരുന്നു. സാന്ത്വനക്കൈവിരല്‍ത്തുമ്പായ്,വഴികളെ-ത്താണ്ടുവാന്‍ പിന്നെ നീ കൂടെ വന്നൂഅന്നുതൊട്ടിന്നോളം താളം പിഴയ്ക്കാതെ-യമ്മേയെന്നാമന്ത്രം കേട്ടിരിപ്പൂ… എന്നെയും താങ്ങി നീളുന്ന പഥങ്ങളി-ലന്വേഷണം ഞാന്‍ തുടങ്ങിയപ്പോള്‍ഗര്‍വംകലര്‍ന്ന യുവത്വമധ്യാഹ്നത്തില്‍തോല്‍വിയാല്‍ പാഠം പറഞ്ഞുതന്നുംവേര്‍പ്പില്‍ പൊതിയുന്നൊരധ്വാന ദുഃഖത്തില്‍നിദ്രയായ് സ്വപ്‌നമായ് സ്വാസ്ഥ്യമായുംആന്ധ്യമകറ്റും തിരികളിലക്ഷര-ബോധമായ് പെട്ടെന്നുദിച്ചുണര്‍ന്നുംഅന്നേ മുതല്‍ക്കെൻ്റെ കൂടെ നിന്നീടുന്ന-തമ്മേ,യവിടുന്നു മാത്രമല്ലേ? ആരാണവിടുന്നു? – ചോദ്യത്തിനുത്തരംപാഴിലാണെന്നു വരുന്നനേരം,കേവലം മാനുഷമാതിര്‍രേഖകള്‍ചേരാതെ ഞാന്‍ കുഴങ്ങുന്ന കാലംഭാഷയില്‍, നാനാനിറച്ചാര്‍ത്തിലുള്‍ക്കൊള്ളാ-നാകാതെ തൂലിക സ്തംഭിക്കുമ്പോള്‍അമ്മേ,യവിടുന്നു തൊട്ടടുത്തുണ്ടെന്നൊ-രദ്ഭുതം സാഷ്ടാംഗമായ്പ്പതിക്കെ,തൊട്ടടുത്തല്ലെൻ്റെ ജീവൻ്റെ തുമ്പത്ത്പൂത്തു നില്പൂ നിൻ്റെ സ്നേഹതാരം…യോഗദണ്ഡില്‍നിന്നൊരാല്‍മരച്ഛായയായ്ധ്യാനശംഖില്‍നിന്നു തീര്‍ത്ഥമായിഅമ്മേ,യവിടുന്നപാരതയായെൻ്റെകൂടെയുണ്ടെന്നതേ ബ്രഹ്മതത്ത്വം,ഏഴു […]