Category / കവിത

സി. രാധാകൃഷ്ണന്‍ 1മസ്‌ലിനുടുത്ത മഹാരാജാവിന്‍നഗ്‌നതകണ്ടു ചിരിച്ചതിനാല്‍അരചന്‍ പണ്ടടിമയൊരുത്തനെനരകിപ്പിച്ചൂപോല്‍.തല്ലിക്കുത്തിയൊടിച്ചുകളഞ്ഞൂഎല്ലെല്ലാമത്രെ.പല്ലുകള്‍ പിഴുതൂ, മുടികള്‍ പറിച്ചൂ,കൊല്ലാക്കൊല ചെയ്തൂ.അതുകൊണ്ടരിശം തീരാഞ്ഞവനെമുതുകില്‍ വന്‍ചുമടേറ്റിചാട്ടയടിച്ചു നടത്തീപോലുംപെരുവഴിയൂടൊരു കാതം 2തൊണ്ട വരണ്ടും വേദനകൊണ്ടുംപ്രാണനൊടുങ്ങാറാകെവിമ്മി വിതുമ്മിക്കേണൂ പാവം‘അമ്മേ തുണ നീയേ!’ 3അന്നവതാരം ചെയ്തു വഴിയില്‍പൊന്നത്താണിപ്പെരുമ.അവൻ്റെ ചുമലിലെ ഭാരം പേറിഅവൻ്റെ കൂടെ നടന്നു!അവൻ്റെ മുതുകത്തടിയേല്ക്കാതെഅദ്ഭുതകവചം തീര്‍ത്തു! 4ഇരയെക്കൈവിട്ടത്താണിയിലായ്അരചനു നോട്ടം പക്ഷേഅരമനവരെയതു കൊണ്ടെത്തിക്കാന്‍അരചന്നായീല!ആനകള്‍ നൂറു കിണഞ്ഞുപിടിച്ചുംഅനങ്ങിയില്ലത്താണി!ആര്‍ത്തിക്കാരുടെ ശല്യം തീരാന്‍പേര്‍ത്തും കല്ലായ് മാറി! 5വഴിയോരങ്ങളിലിന്നും നില്പുഞങ്ങടെ’യമ്മത്താണി’.തളരുന്നേരമിറക്കാം ഭാരംമാളോര്‍ക്കവയുടെ ചുമലില്‍.ആളും തരവും നോക്കുന്നില്ലചുമടെന്തെന്നും ചോദിപ്പീലഎല്ലാമൊരുപോലെന്നേ നില്പൂനമ്മുടെ’യമ്മത്താണി’.ഹെൻ്റമ്മേയെന്നിറക്കിവയ്ക്കാംനെഞ്ചിലെ ഭാരം സര്‍വ്വംഒരു കുട്ടച്ചെമ്മണ്ണാകിലുംഒരു കൂടപ്പൊന്നായാലുംഒരുപോലെന്ന’മ്മത്താണി’ഭുവനേശ്വരി വാണരുളുന്നൂ!

സ്വാമി തുരീയാമൃതാനന്ദ പുരി ഓര്‍മ്മയില്‍നിന്നൂര്‍ന്നുവീണൊരുകാവ്യശീലില്‍ ഞാന്‍… എൻ്റെജീവിതത്തെ തോണിയാക്കി യാത്ര ചെയ്യുന്നു…!കാത്തുനില്പില്ലാരുമെന്നുടെയാനപാത്രത്തെ… എൻ്റെതോണിയില്‍ ഞാന്‍ മാത്രമായി യാത്ര ചെയ്യുന്നു…! ആത്മനൊമ്പരമാരറിവൂനീയൊരാളെന്യേ… സ്നേഹോ-ദാരശീലേ! നീലവാനംപോലെനിന്നുള്ളം!മാനസപ്പൊന്‍തേരില്‍ ഞാനൊ-ന്നാനയിച്ചോട്ടെ… അമ്മേനേരമിന്നും ഏറെയായ് നീ ആഗമിക്കില്ലേ…? ഉള്ളിലാര്‍ദ്രതയുള്ളനീയെ-ന്നുള്ളുകാണില്ലേ… കണ്ടാല്‍ഉള്ളമീവിധമെന്തിനമ്മേ,വെന്തുനീറുന്നു…?എള്ളിലെണ്ണകണക്കു നീയെ-ന്നുള്ളിലുണ്ടേലും… ഉള്ളാല്‍കണ്ടറിഞ്ഞല്ലാതെയെങ്ങനെയുള്ളമാറുന്നു…? ചാരിടാറില്ലെന്മനസ്സിന്‍ജാലകങ്ങള്‍ ഞാന്‍… പ്രേമോ-ദാരഗാനാലാപമായ് നീ ആഗമിക്കില്ലേ…?മാന്തളിര്‍ തൊത്തിൻ്റെ മാര്‍ദ്ദവ-മുള്ളൊരെന്നുള്ളം… നിൻ്റെകാലടിപ്പൊന്‍ താമരത്തേന്‍ പൂവു തേടുന്നു…!

അമ്പലപ്പുഴ ഗോപകുമാര്‍ അമ്മയെപ്പറ്റി ഞാനോര്‍ക്കുമ്പൊഴൊക്കെയുംഎന്മനം നീലക്കടലുപോലെഅമ്മയെയോര്‍ത്തു ഞാന്‍ ധ്യാനിച്ചിരിക്കുമ്പോ-ഴെന്മനം നീലനഭസ്സുപോലെ… അന്തമെഴാത്തൊരഗാധമഹോദധി-ക്കക്കരെയോ അമ്മ! ആര്‍ക്കറിയാം…ചിന്ത്യമല്ലാത്ത മഹാകാശസീമകള്‍-ക്കപ്പുറമോ അമ്മ! ആര്‍ക്കറിയാം… സൂര്യനും ചന്ദ്രനും നക്ഷത്രരാശിയുംപോയിമറഞ്ഞൊരു ശൂന്യതയില്‍ഒച്ചയനക്കമില്ലാരവാരങ്ങളി-ല്ലച്ച്യുതാകാശമഹാസരിത്തില്‍. ഓങ്കാരമായുണര്‍ന്നാദി മഹസ്സിൻ്റെ-തേജസ്സായമ്മ മിഴി തുറക്കെ,ഓരോ തളിരിലും പൂവിലുമീ ജഗത്-പ്രാണനായമ്മ തുടിച്ചു നിലേ്ക്ക, ജീവന സംഗീതധാരയായെത്തുന്ന-തേതൊരു ബ്രഹ്മകടാക്ഷതീര്‍ത്ഥം!ആരോരുമിങ്ങറിഞ്ഞീടാത്തൊരദ്ഭുത-പ്രേമപ്രപഞ്ചനിഗൂഹിതാര്‍ത്ഥം…! അമ്മയോടൊത്തുള്ളൊരൈഹികജീവിത-സമ്മുഗ്ദ്ധസൗഭാഗ്യജന്മമാരേസമ്മാനമായ്ക്കനി,ഞ്ഞാപ്പരാശക്തിതന്‍-നിര്‍മ്മായലീലകളാര്‍ക്കറിയാം…? എല്ലാം മഹാമായതന്‍ അനഘാനന്ദ-സന്ദോഹലക്ഷ്മിതന്‍ തൃക്കടാക്ഷം!ആ കടാക്ഷത്തിലലിഞ്ഞാത്മബോധമാര്‍-ന്നമ്മയെത്തന്നെ വണങ്ങി നില്ക്കാം…

ശ്രീകുമാരന്‍ തമ്പി കാണാതെ കാണുന്നുനമ്മള്‍ പരസ്പരംഅറിയുന്നു നീയെന്നു-മെന്നാത്മനൊമ്പരം! കാരുണ്യമാണു നിന്‍മതമെന്ന ബോധത്തില്‍ഞാനെൻ്റെയില്ലായ്മആനന്ദമാക്കുന്നു! കാവി വസ്ത്രത്താ-ലുടല്‍ മറയ്ക്കാതെ ഞാന്‍ആ മഹാസത്യത്തിന്‍സാരാംശമറിയുന്നു… കാണുന്നു നീ മാത്ര-മെന്നെയീ യാത്രയില്‍നയനങ്ങള്‍ തോല്ക്കുന്നുനിൻ്റെയുള്‍ക്കാഴ്ചയില്‍! ഉയിരിൻ്റെ ബന്ധനംഉടലറിയുന്നുവോ…?കടലിൻ്റെ ഗര്‍ജ്ജനംഅഴല്‍തന്നെയല്ലയോ…! അകലെയാണെങ്കിലുംആലിംഗനത്തില്‍ ഞാന്‍അരികിലില്ലെങ്കിലുംകാതില്‍ നിന്‍ തേന്‍മൊഴി! പറയാതെയറിയുന്നുനീയെന്‍ പ്രതീക്ഷകള്‍ഒരു തെന്നലായ്‌വന്നുതഴുകുന്നിതെന്നെ നീ. ഉടലിൻ്റെ പരിരംഭണംവേണ്ട, യീയിരുളില്‍പ്രിയതമം നിന്‍ ചിരി-യെന്‍ ലക്ഷ്യതാരകം!

വൈരാഗ്യനിഷ്ഠനും രാഗിയും ഞാനല്ലഭോഗിയും ത്യാഗിയുമല്ലഅജ്ഞാനി ഞാനല്ല, ജ്ഞാനിയും ഞാനല്ലഞാനാരു്? ഞാനാരുമല്ല! കൈകാര്യകര്‍ത്തൃത്വമുള്ളവന്‍ ഞാനല്ലകൈവല്യകാംക്ഷിയുമല്ലമണ്ണിലും ഞാനില്ല, വിണ്ണിലും ഞാനില്ലഞാനെങ്ങു്? ഞാനെങ്ങുമല്ല! വേറൊന്നു കാണുമ്പോള്‍ വേറൊന്നു കേള്‍ക്കുമ്പോള്‍വേറൊരാളാകുന്നു ഞാനുംകാണ്മവന്‍ ഞാനല്ല, കേള്‍പ്പവന്‍ ഞാനല്ലകാഴ്ചയ,ല്ലാലാപമല്ല! ഇല്ലായിരുന്നു പിന്നുണ്ടായതല്ല ഞാന്‍,ഇല്ലായ്മയില്ലാത്തൊരുണ്മ!കല്ലായിരുന്നതും പുല്ലായിരുന്നതുംഎല്ലാമനാദി ചൈതന്യം! ബദ്ധനല്ല ഞാന്‍ മുക്തനല്ല ഞാന്‍സിദ്ധന,ല്ല,ല്ല സാധകന്‍,ലക്ഷ്യമല്ല ഞാന്‍ മാര്‍ഗ്ഗമല്ല ഞാന്‍,സച്ചിദാനന്ദ ചേതന! ഭാവിയല്ല ഞാന്‍ ഭൂതമല്ല ഞാന്‍,കാലനിഷ്പന്ദ ചേതന!ആരുമല്ല ഞാന്‍ ഏതുമല്ല ഞാന്‍കേവലാനന്ദ ചേതന! സ്വാമി തുരീയാമൃതാനന്ദ പുരി