Author / kairali

മനുഷ്യാവകാശത്തെക്കുറിച്ചു ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്ന ഫ്രഞ്ച് സിനിമാസംഘടനയാണു്, ‘സിനിമാ വെരീറ്റെ’ . 2007 ഒക്ടോബറിൽ ഈ സംഘടനയുടെ നേതൃത്വത്തിൽ പാരീസിൽ വച്ചു് ഒരു ചലച്ചിത്രോത്സവം നടക്കുകയുണ്ടായി. ഇതിനോടനുബന്ധിച്ചു് ‘പാലസ് ഡെ ല ബാസ്റ്റിലെ’ ആർട്ട് തീയേറ്ററിൽവച്ചു ‘സിനിമാ വെരീറ്റെ’ ആദ്യമായി ഏർപ്പെടുത്തിയ, സമാധാനത്തിനുള്ള അവാർഡുദാനച്ചടങ്ങും നടന്നു. ഈ അവാർഡു നല്കാൻ അവർ തെരഞ്ഞെടുത്തതു് അമ്മയെ ആണു്. പ്രശസ്ത ഫ്രഞ്ച് സിനിമാ സംവിധായകനായ യാൻ കോനൻ 2005ൽ അമ്മയെക്കുറിച്ചു ‘ദർശൻ, ദി എംബ്രേസ്’ എന്നൊരു ചിത്രം നിർമ്മിക്കുകയുണ്ടായി. ലോകമെമ്പാടുമുള്ള […]

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ ജന്മദേശമായ സോവിയറ്റ് റഷ്യയിൽ, ഭരണത്തിന്‍റെ സിരാകേന്ദ്രമായ മോസ്കോ നഗരത്തിൽ, 1991 ആഗസ്റ്റിൽ അമ്മയും ബ്രഹ്മചാരിസംഘവും 3 ദിവസം ചെലവഴിച്ചു. സോവിയറ്റ് യൂണിയനിലെ നിരവധി ഭക്തന്മാർ കഴിഞ്ഞ വര്‍ഷംതന്നെ അമ്മയെ അങ്ങോട്ട് ക്ഷണിച്ചിരുന്നു. നിരന്തരമായ അവരുടെ അഭ്യർത്ഥനയെ മാനിച്ചുകൊണ്ട്, അമ്മ ഇക്കുറി തൻ്റെ അഞ്ചാമത്തെ വിദേശ പര്യടനത്തിന്‍റെ പരിസമാപ്തി കുറിച്ചത് സോവിയററ് നാട്ടിലാണു്. ആഗസ്ററ് 17-ാം തീയതി അമ്മ മോസ്കോയിലെത്തി. മൂന്നു ദിവസം രാവിലേയും വൈകീട്ടും ഭക്തന്മാർക്ക് ദർശനം നൽകി. അമ്മയും അനുയയികളും ആഗസ്റ്റ് 20-ാം […]

ത്യാഗിയായ സാധകന്‍ നിഷ്‌കാമസേവനത്തിലൂടെ ലോകത്തിനു മാതൃക കാട്ടിയാലേ ജനങ്ങള്‍ അതുള്‍ക്കൊള്ളൂ. ജനങ്ങളെ അവരുടെ തലത്തില്‍ ചെന്നുവേണം ഉദ്ധരിക്കുവാന്‍. കാലത്തിനനുസരിച്ചേ നമുക്കു മുന്നോട്ടു പോകുവാന്‍ കഴിയൂ. അമ്മ ഒരു കഥ ഓര്‍ക്കുകയാണു്: ഒരു ഗ്രാമത്തില്‍ ഒരു സന്ന്യാസി എത്തി. അവിടെയുള്ളവര്‍ അദ്ദേഹത്തെ കളിയാക്കാന്‍ തുടങ്ങി. ഈ സന്ന്യാസിക്കു സിദ്ധികള്‍ ഉണ്ടായിരുന്നുവെങ്കിലും വേണ്ടത്ര ക്ഷമ ഉണ്ടായിരുന്നില്ല. ജനങ്ങളുടെ കളിയാക്കല്‍ കൂടിയപ്പോള്‍ സന്ന്യാസിക്കു ദേഷ്യമായി. അദ്ദേഹം കറച്ചു ഭസ്മം ജപിച്ചു ഗ്രാമത്തിലെ കിണറ്റില്‍ ഇട്ടു. അതിലെ വെള്ളം കുടിക്കുന്നവരെല്ലാം ഭ്രാന്തന്മാരായിത്തീരട്ടെയെന്നും ശപിച്ചു. […]

ഉര്‍സുല ലുസിയാനോ ജര്‍മ്മനിയിലാണു ഞാന്‍ ജനിച്ചതു്, രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞുള്ള ജര്‍മ്മനിയില്‍. നിര്‍ദ്ധനരായ മാതാപിതാക്കളുടെ എട്ടാമത്തെ സന്തതിയായിരുന്നു ഞാന്‍. എനിക്കു മുന്‍പു ജനിച്ച ഏഴു മക്കളെത്തന്നെ പോറ്റാന്‍ കഴിവില്ലാതിരുന്ന എൻ്റെ അച്ഛനും അമ്മയും ഞാന്‍ ജനിച്ച ഉടന്‍തന്നെ എന്നെ ദത്തുകൊടുക്കാന്‍ തയ്യാറായി. ഞങ്ങളുടെ വീട്ടില്‍നിന്നും വളരെ ദൂരെയുള്ള ഒരു പള്ളിയിലെ പുരോഹിതനും അദ്ദേഹത്തിൻ്റെ ഭാര്യയുമായിരുന്നു എൻ്റെ പുതിയ മാതാപിതാക്കള്‍. എൻ്റെ വളര്‍ത്തമ്മ പള്ളിയിലെ ക്വയറില്‍ ഓര്‍ഗണ്‍ വായിക്കുമായിരുന്നു. വളരെ സ്നേഹവതിയായിരുന്ന അവര്‍ എന്നെ ധാരാളം പാട്ടുകള്‍ പഠിപ്പിച്ചു. […]

പി.എസ്. നമ്പീശന്‍ പിറവിതന്‍ പുലരിയി, ലാദ്യമാ,’യമ്മേ’യെ-ന്നവിടുത്തെയല്ലയോ ഞാന്‍ വിളിച്ചൂ!ഊഴിയാ,യൂഷ്മളം പുല്കിക്കിടത്തിയ-താമടിത്തട്ടെന്നുമിന്നറിഞ്ഞൂ…ആഴിപോലാര്‍ത്തടിച്ചെന്നെക്കുളിപ്പിച്ചവാത്സല്യമാത്മാവറിഞ്ഞിരുന്നു. സാന്ത്വനക്കൈവിരല്‍ത്തുമ്പായ്,വഴികളെ-ത്താണ്ടുവാന്‍ പിന്നെ നീ കൂടെ വന്നൂഅന്നുതൊട്ടിന്നോളം താളം പിഴയ്ക്കാതെ-യമ്മേയെന്നാമന്ത്രം കേട്ടിരിപ്പൂ… എന്നെയും താങ്ങി നീളുന്ന പഥങ്ങളി-ലന്വേഷണം ഞാന്‍ തുടങ്ങിയപ്പോള്‍ഗര്‍വംകലര്‍ന്ന യുവത്വമധ്യാഹ്നത്തില്‍തോല്‍വിയാല്‍ പാഠം പറഞ്ഞുതന്നുംവേര്‍പ്പില്‍ പൊതിയുന്നൊരധ്വാന ദുഃഖത്തില്‍നിദ്രയായ് സ്വപ്‌നമായ് സ്വാസ്ഥ്യമായുംആന്ധ്യമകറ്റും തിരികളിലക്ഷര-ബോധമായ് പെട്ടെന്നുദിച്ചുണര്‍ന്നുംഅന്നേ മുതല്‍ക്കെൻ്റെ കൂടെ നിന്നീടുന്ന-തമ്മേ,യവിടുന്നു മാത്രമല്ലേ? ആരാണവിടുന്നു? – ചോദ്യത്തിനുത്തരംപാഴിലാണെന്നു വരുന്നനേരം,കേവലം മാനുഷമാതിര്‍രേഖകള്‍ചേരാതെ ഞാന്‍ കുഴങ്ങുന്ന കാലംഭാഷയില്‍, നാനാനിറച്ചാര്‍ത്തിലുള്‍ക്കൊള്ളാ-നാകാതെ തൂലിക സ്തംഭിക്കുമ്പോള്‍അമ്മേ,യവിടുന്നു തൊട്ടടുത്തുണ്ടെന്നൊ-രദ്ഭുതം സാഷ്ടാംഗമായ്പ്പതിക്കെ,തൊട്ടടുത്തല്ലെൻ്റെ ജീവൻ്റെ തുമ്പത്ത്പൂത്തു നില്പൂ നിൻ്റെ സ്നേഹതാരം…യോഗദണ്ഡില്‍നിന്നൊരാല്‍മരച്ഛായയായ്ധ്യാനശംഖില്‍നിന്നു തീര്‍ത്ഥമായിഅമ്മേ,യവിടുന്നപാരതയായെൻ്റെകൂടെയുണ്ടെന്നതേ ബ്രഹ്മതത്ത്വം,ഏഴു […]