Tag / യുദ്ധം

പ്രകൃതിസംരക്ഷണത്തിനെക്കുറിച്ചു നാം വ്യാകുലരാണു്. എന്നാൽ, പ്രകൃതി നല്കുന്ന പാഠങ്ങൾ നാം കാണാതെ പോകുന്നു. മഞ്ഞുകാലത്തു പ്രകൃതിയെ നോക്കൂ. വൃക്ഷങ്ങൾ അതിൻ്റെ പഴയ തൊലിയും ഇലയും കൊഴിച്ചു. അതിൽ കായോ, ഫലമോ ഒന്നും ഉണ്ടാകുന്നില്ല. പക്ഷികൾപോലും അപൂർവ്വമായി മാത്രമേ അതിൽ വന്നിരിക്കാറുള്ളൂ. പക്ഷേ, ശരത്കാലം വരുന്നതോടുകൂടി പ്രകൃതിക്കു മാറ്റമുണ്ടാകുന്നു. വൃക്ഷങ്ങളിലും ലതകളിലും പുതിയ ഇലകൾ തളിർക്കുന്നു. ക്രമേണ, അതിൽ പൂവും കായും ഫലവും ഉണ്ടാകുന്നു. എവിടെയും പാറിനടക്കുന്ന പക്ഷികൾ. അവയുടെ ചിറകടിയും കളഗാനവും എല്ലായിടവും കേൾക്കാം. അന്തരീക്ഷത്തിനൊരു പ്രത്യേക […]

മതവും ആദ്ധ്യാത്മികതയും മനുഷ്യൻ്റെ ഹൃദയം തുറക്കാനും കാരുണ്യത്തോടെ എല്ലാവരെയും കാണാനുമുള്ള താക്കോലാണു്. എന്നാൽ സ്വാർത്ഥത അന്ധമാക്കിയ അവൻ്റെ മനസ്സിനും കണ്ണിനും തിരിച്ചറിവു നഷ്ടപ്പെട്ടിരിക്കുന്നു. ഹൃദയം തുറക്കാനുള്ള അതേ താക്കോൽകൊണ്ടു ഹൃദയത്തെ അടച്ചു്, കൂടുതൽ അന്ധകാരം സൃഷ്ടിക്കുവാനേ ഇന്നത്തെ മനോഭാവം സഹായിക്കുകയുള്ളൂ. ഒരു മതസമ്മേളനത്തിൽ പങ്കെടുക്കുവാൻ പോയവരിൽ നാലുപേർ ഒരു ദ്വീപിൽ രാത്രി കഴിച്ചു കൂട്ടുകയായിരുന്നു. മരംകോച്ചുന്ന തണുപ്പുള്ള രാത്രി! യാത്രക്കാർ നാലുപേരുടെയും ഭാണ്ഡത്തിൽ തീപ്പെട്ടിയും ചെറിയ വിറകുകഷ്ണങ്ങളുമുണ്ടു്. എന്നാൽ തൻ്റെ കൈയിൽ മാത്രമേ വിറകും തീപ്പെട്ടിയുമുള്ളൂവെന്നു് അവർ […]

ഒരിക്കൽ, നൂറുവയസ്സു് പൂർത്തിയാക്കിയ ഒരാളെ അഭിമുഖം ചെയ്യാൻവേണ്ടി ഒരു പത്രക്കാരൻ വന്നു. പത്രക്കാരൻ അദ്ദേഹത്തോടു ചോദിച്ചു, ”ഇത്രയും കാലം ജീവിച്ചതിൽ അങ്ങയ്ക്കു് ഏറ്റവും അഭിമാനകരമായി തോന്നുന്നതെന്താണു്?” ”നൂറുവയസ്സുവരെ ജീവിച്ചിട്ടും എനിക്കു് ഈ ഭൂമിയിൽ ഒരു ശത്രുപോലുമില്ല.” ”ഓ, അങ്ങയുടെ ജീവിതം എത്ര മഹത്തരമായിരിക്കുന്നു! എല്ലാവർക്കും ഇതൊരു മാതൃകയാകട്ടെ! ആട്ടെ, അങ്ങയ്ക്കു് ഇതു് എങ്ങനെ സാധിച്ചു?” ”അതോ! എൻ്റെ ശത്രുവായ ഒരുത്തനെപ്പോലും ഞാൻ ഭൂമിയിൽ ജീവനോടെ വച്ചിട്ടില്ല.” വിനാശകാരികളായ ഇത്തരം വികാരങ്ങൾ തുടച്ചുനീക്കാതെ ലോകത്തിൽ യുദ്ധങ്ങളും ആക്രമണങ്ങളും അവസാനിപ്പിക്കാൻ […]

ലോകാരംഭകാലം മുതൽ ഭൂമിയിൽ സംഘർഷമുണ്ടു്. അതു പൂർണ്ണമായി ഒഴിവാക്കാൻ സാധിക്കില്ലെന്നു പറഞ്ഞാൽ, മനോവിഷമം ഉണ്ടാക്കുന്ന കാര്യമാണു്. എങ്കിലും, സത്യം അതല്ലേ! കാരണം, നല്ലതും ചീത്തയും ലോകത്തിൽ എന്നുമുണ്ടു്. നന്മയെ സ്വീകരിക്കാനും തിന്മയെ തിരസ്‌കരിക്കാനുമുള്ള ശ്രമത്തിനിടയിൽ സംഘർഷമുണ്ടാകാനുള്ള സാദ്ധ്യത തള്ളിക്കളയാൻ പറ്റില്ല. അത്തരം സംഘർഷങ്ങൾ ആഭ്യന്തരലഹളകളായും യുദ്ധമായും സമരമായും ഒക്കെ മിക്കവാറും എല്ലാ രാജ്യങ്ങളിലും ഉണ്ടായിട്ടുണ്ടു്. എന്നാൽ, അവയെല്ലാം ചില വ്യക്തികളുടെയും വിഭാഗങ്ങളുടെയും താത്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടിയായിരുന്നു എന്നു പറയാൻ സാധിക്കില്ല. അത്തരം സംഘർഷങ്ങളിൽ അപൂർവ്വം ചിലതെങ്കിലും, ഒരു […]

സ്വാമി തുരീയാമൃതാനന്ദ പുരി ഉള്ളിലെ ഭീതി മറച്ചുടൻ ഗൗരവഭാവം നടിച്ചു സുയോധനൻതാ,നിരുവ്യൂഹരചനയെച്ചൂണ്ടിനിന്നാചാര്യദ്രോണനോടോതിയ വാക്കിലെ മുള്ളുകൾ,”പശ്യൈതാം, ധീമൻ ദ്രുപദാത്മജൻ, തവശിഷ്യനാൽ നിർമ്മിതമീവ്യൂഢസഞ്ചയംഭീമനാൽ പാലിക്കുമിപ്പാണ്ഡവാനീക-മാകവേ പര്യാപ്തമെന്നു കാണുന്നു നാംഭീഷ്മാഭിരക്ഷിതം കൗരവവ്യൂഢമോ,ഓർക്കുവിൻ, പര്യാപ്തമല്ലെന്നതും ഭവാൻ!” എന്തേയിതീവിധമോതാൻ? പരാജയഭീതിയോ, ഗർവ്വോ, വിവേകരാഹിത്യമോ?ശിഷ്യനാണെങ്കിലും ശത്രുവിൻ പുത്രനെശത്രുവായ്ത്തന്നെ നിനയേ്ക്കണമെന്നതോ?ഇംഗിതഗോപനം രാജധർമ്മം, ഭയംഉള്ളിലുണ്ടേലും പുറത്തരുതെന്നതോ?തെല്ലൊരരക്ഷിതാബോധം മനസ്സിൻ്റെചില്ലയിലെങ്ങാനൊളിഞ്ഞിരിക്കുന്നുവോ?പൂർവ്വവൈരത്തെയുണർത്തിയുലർത്തണം,ശിഷ്യവാത്സല്യം മനസ്സിൽക്കെടുത്തണം,എന്നല്ല – പാണ്ഡുസുതന്മാരോടൊട്ടൊരുകൂറുണ്ടതൊന്നു ധ്വനിപ്പിച്ചികഴ്ത്തണം.ആചാര്യനിന്ദതൻ ദക്ഷിണയായത-ങ്ങാദ്യം നിവേദിച്ചഹങ്കാരമത്തനായ്! സർവ്വസൈന്യാധിപൻ ഭീഷ്മനാണെങ്കിലുംസർവ്വവിശ്വാസവും ദ്രോണനിലേറ്റിയോ?വിശ്വാസമല്ലിതു – ദുർവ്വിനയം, പിന്നെതൊട്ടതിലൊക്കെയും സംശയബുദ്ധിയും.ഭീഷ്മരെയല്ലതാനാശ്രയിക്കുന്നതെ-ന്നുദ്യോഗപൂർവ്വം ധ്വനിപ്പിക്കയെന്നതും. പിന്നെയുമുണ്ടുനേർവ്യാഖ്യാനമീവിധം,‘കൊല്ലില്ല പാണ്ഡവരിൽ താനൊരാളെയും’എന്നുള്ള ഭീഷ്മവചനത്തെയോർക്കുകിൽകില്ലില്ല – ദ്രോണനിലൂന്നണമാഹവം.നിർവൈരമല്ലിവിടാവശ്യം, ദുർഘടവാപി കടത്തുവാൻ […]