അമ്പലപ്പുഴ ഗോപകുമാര്‍ മുനിഞ്ഞുകത്തുന്ന വെയിലില്‍നിന്നൊരുതണല്‍മരത്തിൻ്റെ ചുവട്ടിലെത്തുമ്പോള്‍,ഒഴുകിയെത്തുന്ന കുളിരിളംകാറ്റിന്‍വിരലുകള്‍ നമ്മെത്തഴുകിനില്ക്കുമ്പോള്‍പറയുവാനാമോ മനസ്സിലുണ്ടാകുംപരമസന്തോഷം, ഉണര്‍വ്വുമൂര്‍ജ്ജവും! അവിടിളനീരു പകര്‍ന്നുനല്കുവാന്‍അരികിലേയ്ക്കൊരാള്‍ വരുന്നുവെങ്കിലോ,വയറു കത്തുന്ന വിശപ്പടക്കുവാന്‍ തരൂഫലമേറെത്തരുന്നുവെങ്കിലോ,മനം മയക്കുന്ന മധുമൊഴികളാല്‍മധുരസൗഹൃദം പകരുന്നെങ്കിലോ,മതിമറന്നുപോമറിയാതെ, സ്വര്‍ഗ്ഗംമഹിയിലേക്കു വന്നിറങ്ങിയപോലെ…സുകൃതസൗഭാഗ്യമരുളിടും സര്‍ഗ്ഗ-പ്രകൃതിയിലലിഞ്ഞുണരുന്നപോലെ…ഇവിടെയാസ്വര്‍ഗ്ഗമൊരുക്കുവാന്‍ ജന്മ-മുഴിഞ്ഞുവച്ചാരേ തപസ്സുചെയ്യുന്നു!ഇവിടെയാസ്നേഹമഹിതസൗഭാഗ്യ-മരുളുവാനാരേയുലകു ചുറ്റുന്നു! അനാദികാലംതൊട്ടനന്തവൈചിത്ര്യ-പ്രഭാവമാര്‍ന്നെഴുമനഘമാതൃത്വംപ്രപഞ്ചശക്തിയായ് പിറന്നനുഗ്രഹംചൊരിഞ്ഞു മക്കളെ വിളിച്ചുണര്‍ത്തുന്നുവരദയായ്, ധര്‍മ്മനിരതയായ്, കര്‍മ്മ-ചരിതയായ്, പ്രേമപയസ്വിനിയായിഅമൃതകാരുണ്യക്കടമിഴികളാല്‍അഖിലലോകവും തഴുകിനില്ക്കുന്നു! അറിയില്ലാ ഞങ്ങള്‍ക്കറിയില്ലാ, ഞങ്ങള്‍അഹംകൃതിയുടെ കയത്തില്‍ മുങ്ങിയും ജനിമൃതികള്‍തന്‍ ഭയത്തില്‍ പൊങ്ങിയുംഅലയുന്നോര്‍, നിൻ്റെ അനര്‍ഘസാന്നിദ്ധ്യമറിയാത്തോര്‍, അമ്മേ അനുഗ്രഹിക്കുമോഅകമിഴി നന്നായ് തുറക്കുവാന്‍, നിന്നെഅറിയുവാന്‍ കൃപ ചൊരിയുമോ…?
Tag / ദുഃഖം
പാം ബ്രൂക്സ് സന്തുഷ്ടമല്ലാത്ത ഒരു കുട്ടിക്കാലമായിരുന്നു എൻ്റെതു്. എൻ്റെ വീടാകട്ടെ എനിക്കു് ഒട്ടും സന്തോഷം തന്നിരുന്നില്ല. മുതിര്‍ന്നതിനു ശേഷം വീടുവിട്ടിറങ്ങി സ്വതന്ത്രമായി ജീവിക്കാന്‍ അക്ഷമയായി കഴിയുകയായിരുന്നു ഞാന്‍. ഞാനും മമ്മിയും തമ്മിലുള്ള ബന്ധം വളരെ മോശമായിരുന്നു. ഒന്നിച്ചുള്ള ജീവിതം ഞങ്ങള്‍ക്കു് ഒരിക്കലും സുഖകരമായിരുന്നില്ല. മുതിര്‍ന്നപ്പോള്‍ ഞാന്‍ മമ്മിയുമായി വളരെക്കുറച്ചു മാത്രമേ സംസാരിച്ചിരുന്നുള്ളൂ. ആഴ്ചയില്‍ ഒരു പ്രാവശ്യം വിളിക്കും. വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം കാണാന്‍ പോകും. മമ്മി വളരെ ആരോഗ്യവതിയും ആരെയും ആശ്രയിക്കാത്തവളുമായിരുന്നു. അതു കൊണ്ടുതന്നെ എന്നില്‍നിന്നു് ഇതില്‍ക്കൂടുതലൊന്നും […]
അമ്പലപ്പുഴ ഗോപകുമാര്‍ പുഴയൊഴുകുന്നൊരമ്മതന്നവതാര-മഴകായ്പ്പടര്‍ന്നാത്മസൗരഭം പരത്തുമ്പോള്‍മഴവില്‍ക്കാവില്‍ പൂത്ത പൊന്നമ്പിളിക്കുളിര്‍വഴിയും നിലാവലച്ചാര്‍ത്തില്‍ നാടലിയുമ്പോള്‍പ്രേമമര്‍മ്മരം പെയ്യും പ്രകൃതീശ്വരിയുടെതൂമന്ദഹാസം ആശാപാശങ്ങളറുക്കുമ്പോള്‍,എന്തു മോഹനം! ജഗത്സങ്കല്പമേകാദ്വൈത-കാന്തിയിലൊരു പക്ഷിക്കൂടുപോല്‍ കാണാകുന്നു! ആ കിളിക്കൂടും കാത്തു നിര്‍ന്നിമേഷമായൊരു-നീക്കമില്ലാതേനില്ക്കുന്നരികത്തമ്മക്കിളി…പ്രാണസര്‍വ്വസ്വം ജീവരാശിയെകാത്തേപോരുംകാരുണ്യവാരാന്നിധിയായൊരമ്മയെപ്പോലെ…!നന്മതന്‍നറുനിലാപ്പാലാഴിയൊഴുക്കുന്നോ-രമ്മഹച്ചൈതന്യമോ പുഴയായൊഴുകുന്നു…പുഴയില്‍ നീന്തിത്തുടിച്ചാര്‍ക്കുന്ന മനസ്സിൻ്റെ-വിമലാകാശത്തിലോ മഴവില്ലുദിക്കുന്നു… മഴയും വില്ലും ഋതുസംക്രമപ്പകര്‍ച്ചതന്‍മധുരപ്രതീക്ഷയായ് മനസ്സില്‍ തെളിയുമ്പോള്‍,ദുരിതദുഃഖക്ലേശമൊക്കെയുമകറ്റുന്നപുലരിത്തുടിപ്പിൻ്റെ ശുഭദര്‍ശനം ലോകര്‍-ക്കരുളാനാര്‍ത്തത്രാണ നിര്‍ഝരിയായിത്തുടി-ച്ചമൃതസ്നാതോത്ക്കൃഷ്ട ജന്മങ്ങള് തെളിക്കുന്നപരമപ്രകാശൈകരൂപിണീ നമോസ്തുതേ…
ഡോ. പ്രേം നായര്‍ 1989ല്‍ അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് സതേണ്‍ കാലിഫോര്‍ണിയയില്‍ ഗാസ്ട്രോ എന്‍ട്രോളജി വിഭാഗത്തിലെ ഒരു ഡോക്ടറായിരുന്നു ഞാന്‍. ലോകത്തിലെ എല്ലാ ഭൗതികസുഖങ്ങളും എനിക്കുണ്ടായിരുന്നു. അതു കൊണ്ടുതന്നെ എനിക്കൊട്ടും താത്പര്യമില്ലാത്ത വിഷയമായിരുന്നു ആത്മീയത. ഒരു ദിവസം ഭാരതത്തില്‍ നിന്നു് എൻ്റെ സഹോദരന് എന്നെ ഫോണില്‍ വിളിച്ചു. അവനു കഴുത്തിനു് എന്തോ പ്രശ്നമുണ്ടെന്നും ഡോക്ടര്‍മാര്‍ക്കു് എന്താണു പ്രശ്നമെന്നു കണ്ടുപിടിക്കാനോ ചികിത്സിക്കാനോ പറ്റുന്നുമില്ല എന്നായിരുന്നു പറഞ്ഞതു്. ഞാന്‍ അവനോടു ചികിത്സയ്ക്കായി അമേരിക്കയിലേക്കു വരാന്‍ പറഞ്ഞു. അതിൻ്റെ ആവശ്യമില്ല എന്നാണവന് […]
അകലെനിന്നിരുന്ന ഭക്തജനവൃന്ദം മെല്ലെ അമ്മയുടെ ചുറ്റും കൂടി. അമ്മ അവരേയും കൂട്ടി കളരിമണ്ഡപത്തിൽ വന്നിരുന്നു.ഒരു ഭക്തൻ: അമ്മ രാവിലെ ബ്രഹ്മചാരികളോടു സംസാരിക്കുമ്പോൾ പറഞ്ഞ ഒരു കാര്യത്തിൽ എനിക്കു് ഒരു സംശയം.അമ്മ: അതെന്താ മോനേ?ഭക്തൻ: അമ്മ പറഞ്ഞു, ലൗകികം പട്ടിക്കാട്ടത്തിനു സമമാണെന്ന്. ലൗകികജീവിതത്തെ അത്ര മോശമായിക്കാണണോ?അമ്മ: (ചിരിച്ചുകൊണ്ട്) മോനേ, അതു് അമ്മ ബ്രഹ്മചാരികളോടു പറഞ്ഞതല്ലേ. അത്ര വൈരാഗ്യം വന്നാലേ അവർക്കു് ആദ്ധ്യാത്മികതയിൽ പിടിച്ചുനില്ക്കാൻ പറ്റൂ. ലക്ഷ്യബോധമുള്ള ഒരു ബ്രഹ്മചാരിക്കു ലൗകികജീവിതം തീരെ ഉൾക്കൊള്ളുവാൻ കഴിയില്ല. ഈ ഭാവനകൊടുത്തു നീങ്ങിയാലേ […]

Download Amma App and stay connected to Amma