രാജ്യത്തിന്റെ സാമൂഹികവിപത്തായി മാറിയിരിക്കുന്ന മാലിന്യത്തിനെതിരെ യുവാക്കളുടെ പുതിയ കർമ്മപദ്ധതിക്കു അമ്മയുടെ 57-മത് ജൻന്മദിനാഘോഷ വേദിയിൽ തുടക്കമായി. പരിസരശുചീകരണം തങ്ങളുടെ കർത്തവ്യമാണു എന്ന ദൃഢപ്രതിജ്ഞ അമ്മയുടെ മക്കൾ എടുത്തു. ‘നിർമ്മലഭാരതം അമൃതഭാരതം’ എന്ന അമ്മയുടെ പ്രഖ്യാപനം ജീവിതവ്രതമാക്കുമെന്നായിരുന്നു പ്രതിജ്ഞ.

പ്രതിജ്ഞ

ഭൂമി എന്റെ അമ്മയാകുന്നു. ശുചിത്വബോധം ഈശ്വരബോധംതന്നെയാണെന്ന അറിവിനാൽ എന്റെ ജീവിതത്തിന്റെ തുടർന്നുള്ള നാളുകൾ പരിസരവൃത്തിയുടെയും ശുചിത്വത്തിന്റെയും സാമൂഹിക അനിവാര്യത മനസ്സിലാക്കിക്കൊണ്ടുള്ളതും അതിനെ വിചാരത്തിലും പ്രവൃത്തിയിലും സാക്ഷാത്കരിക്കുന്നതും എന്നെന്നും നിലനിർത്തുന്നതും ആയിരിക്കും. ‘നിർമ്മലഭാരതം അമൃതഭാരതം’ എന്ന ജഗദ്ഗുരു ശ്രീ മാതാ അമൃതാനന്ദമയീദേവിയുടെ പ്രബോധനത്തെ ഞാൻ എന്റെ ജീവിതത്തിന്റെ മാർഗ്ഗദീപമായിക്കാണുന്നു.

മഠത്തിന്റെ ഈ പുതിയ പദ്ധതിക്കു റോട്ടറി ക്ലബ്ബുകളുടെ പിന്തുണ റോട്ടറി ഡിസ്ട്രിക്ട് മുൻ ഗവർണ്ണർ വേണുഗോപാൽ സി. ഗോവിന്ദ് പ്രഖ്യാപിച്ചു.