കരുണാബ്ധി കടഞ്ഞു നേടിയോ-രമൃതിന്‍ തുള്ളികളേകി മക്കളില്‍അറിവിന്റമൃതും പകര്‍ന്നു നീനരജന്മം സഫലീകരിക്കയോ? എരിയുന്ന മനസ്സുമായ് നിന്ന-രികില്‍ വന്നണയുന്നവര്‍ക്കു നീവരമായരുളുന്ന തേന്‍മൊഴിമധുവായ് തന്നെ നുകര്‍ന്നിടുന്നു ഞാന്‍ കരകാണാതുഴലുന്ന മക്കളെകരകേറ്റീടുക നിന്‍ കരങ്ങളാല്‍ജപമാലയുമായി ഞാന്‍ സദാജനനീ നിന്‍ തിരുനാമമോതിടാം. കുമാര്‍ജി