Author / kairali

മുന്‍ ഇന്ത്യൻ പ്രസിഡന്റ് ഡോക്ടര്‍ എ.പി.ജെ അബ്ദുള്‍കലാമിന്റെ വിയോഗ വേളയിൽ അമ്മയുടെ അനുസ്മരണം **** നന്മയുടെ പ്രതീകം അതായിരുന്നു ഡോക്ടര്‍ അബ്ദുള്‍കലാം മോന്‍. ഋഷിതുല്യമായ ഉള്‍കാഴ്ചയോടെ ചുറ്റുമുള്ള ലോകത്തെ നോക്കികണ്ട മഹാനായിരുന്നു അദ്ദേഹം. ശ്രേഷ്ഠനായ ഒരു ശാസ്ത്രജ്ഞനും മനുഷ്യ സ്‌നേഹിയും ദീര്‍ഘദര്‍ശിയുമായിരുന്നു അദ്ദേഹം. സ്വന്തം ശാസ്ത്രപ്രതിഭയെ അദ്ദേഹം മനുഷ്യസ്‌നേഹവുമായി ഇണക്കി ചേര്‍ത്തു. മഹത്തായ സ്വപ്നങ്ങള്‍ കാണാനും ആത്മവിശ്വാസത്തോടെ അവയെ സാക്ഷാത്കരിക്കാനും അദ്ദേഹം യുവതലമുറയെ പഠിപ്പിച്ചു. ഭരണാധികാരിയും ജനതയും തമ്മിലുള്ള വിടവ് അദ്ദേഹം ഇല്ലാതാക്കി. അനവധി പ്രാവശ്യം കലാംമോനെ […]

സയന്‍സിനെ ആദ്ധ്യാത്മികതയില്‍ നിന്നും അകറ്റി നിര്‍ത്തിയതാണ് പോയ നൂറ്റാണ്ടിന്റെ ഏറ്റവും വലിയ ശാപം. ഒന്നായി, കൈകോര്‍ത്ത് പോകേണ്ടിയിരുന്ന വിജ്ഞാനത്തിന്റെ രണ്ട് പ്രധാനപ്പെട്ട ശാഖകളെ വേര്‍പെടുത്തി, ആധുനികശാസ്ര്തത്തിന്റെ വക്താക്കളെന്നും മതവിശ്വാസങ്ങളുടെ പ്രതിനിധികളെന്നും മുദ്രകുത്തി. ഈ രണ്ടു ശാഖകളും ഒന്നുചേര്‍ന്നു പോയാല്‍ തീര്‍ച്ചയായും ഇതില്‍ വ്യത്യാസമുണ്ടാക്കാന്‍ സാധിക്കും.

തന്റെ വിശപ്പിലും മറ്റവന്റെ വേദനയെ ഓർക്കുന്നു. തന്റെ വേദനയിലും മറ്റവനോടുള്ള കാരുണ്യം കാണിക്കുന്നു. ആ ഒരു മനോഭാവമായിരുന്നു നമ്മുടെ പൂർവ്വികർക്കുണ്ടായിരുന്നത്. ഒന്നു കൂടി ജാഗ്രതയായി എല്ലാവരും ഒരുമിച്ച് നിന്നാൽ ഈ ഭൂമിയെ നമുക്ക് സ്വർഗ്ഗമാക്കാൻ സാധിക്കും

(അടിമത്തവും മനുഷ്യക്കടത്തും നിവാരണം ചെയ്യണമെന്ന ആഹ്വാനവുമായി മാതാ അമൃതാനന്ദമയി ദേവി ലോകമത നേതാക്കളുമായി ഒത്തുചേര്‍ന്നു. ഫ്രാന്‍സിസ് മാര്‍പാപ്പയുമായി 2014 ഡിസംബർ 2 ചൊവ്വാഴ്ച വത്തിക്കാനില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ 2020 ഓടെ ഈ വിപത്തുകള്‍ നിവാരണം ചെയ്യുന്നതിനുള്ള പ്രതിബദ്ധത അവര്‍ പ്രഖ്യാപിച്ചു.ആഗോളതലത്തിലെ പ്രശ്‌നങ്ങള്‍ക്ക് ഐക്യത്തിലൂടെയും സമാധാനത്തിലൂടെയും പരിഹാരം കണ്ടെത്തുന്നതിന് മതനേതാക്കളുമായുള്ള ഇത്തരത്തിലുള്ള കൂടിക്കാഴ്ചകള്‍ വഴിതെളിക്കുമെന്ന് അമ്മ അഭിപ്രായപ്പെട്ടു. ലോകത്തുനിന്നും അടിമത്തം തുടച്ചുനീക്കുന്നതിന് കത്തോലിക്ക, ആംഗ്ലിക്കന്‍, ഓര്‍ത്തഡോക്‌സ് മതനേതാക്കള്‍ക്കൊപ്പം ഹൈന്ദവ, ബുദ്ധ, യഹൂദ, മുസ്ലിം മത നേതാക്കളും ഒരുമിച്ച് അണിനിരന്ന ചരിത്രനിമിഷത്തിനായിരുന്നു വത്തിക്കാന്‍ സാക്ഷ്യംവഹിച്ചത്. മനുഷ്യക്കടത്ത്, നിര്‍ബന്ധിത […]

അന്‍പത്താറു സംവത്സരം ഞങ്ങള്‍- ക്കിമ്പം തന്നു വളര്‍ത്ത മാതൃത്വമേ സമ്പത്തും, പുനരന്തസ്സൊത്ത സത്സംഗവും അംബികേ തരാവു വീണ്ടും. ഭസ്മം മണക്കുന്ന സന്ധ്യകളവിടുത്തെ- നക്ഷത്ര മാലയില്‍ രത്‌നം പതിക്കെ- സ്വാസ്ഥ്യം തേടി വരുന്ന പതിതരില്‍ – നിത്യ മോക്ഷപ്പൗര്‍ണ്ണമി, തീര്‍ത്ഥമായ്ത്തരിക തായേ. എന്നും കണികണ്ടുണരുന്ന മിഴികളില്‍, വാത്സല്യത്തി- ന്നാദിസൂര്യപരാഗമുതിരും ദിവ്യതേജസ്സേ.. നീയാം മന്ത്രം നൂറുരു ജപിച്ചാത്മബോധത്തി- ലെന്നും മുങ്ങി മരിച്ചിടാമടിയനും, കാറ്റും, കടലിന്റെ പാട്ടും! ഗിരീഷ് പുത്തഞ്ചേരി