9 ഒക്ടോബർ 2017, അമൃതപുരി – അമൃതവർഷം64

അമൃതപുരി: സംസ്‌കാരത്തിനോടും പ്രകൃതിയോടുമുള്ള ആദരവ് ഓരോ ഭാരതീയന്റെയും ജീവശ്വാസമായി മാറണമെന്ന് ശ്രീ മാതാ അമൃതാനന്ദമയി ദേവി. അതു കൊണ്ട് തന്നെ സംസ്‌കാരത്തെയും പ്രകൃതിയേയും നിലനിര്‍ത്തിക്കൊുള്ള വികസനമാണ് നമ്മള്‍ നടത്തേതെന്നും അമ്മ പറഞ്ഞു. 64 ാം ജന്മദിനാഘോഷ ചടങ്ങില്‍ ജന്മദിന സന്ദേശം നല്‍കുകയായിരുന്നു അമ്മ.

കര്‍മ്മങ്ങളെ മുന്‍ നിര്‍ത്തി ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കുന്നതും പണം സമ്പാദിക്കുന്നതും തെറ്റല്ലെങ്കിലും പണത്തിനു വേണ്ടി ജീവിക്കരുതെന്നും അമ്മ ഓര്‍മ്മിപ്പിച്ചു. സമൂഹത്തില്‍ വളര്‍ന്നു വരുന്ന വിഷാദവും ഒറ്റപ്പെടലും ലഹരിയും യുദ്ധത്തെക്കാല്‍ ഭീകരമാണെന്ന് അമ്മ പറഞ്ഞു. ബുദ്ധിയും ഓര്‍മ്മശക്തിയും മാത്രം വികസിപ്പിച്ച് കുഞ്ഞുങ്ങളെ യന്ത്രങ്ങളാക്കി മാറ്റുന്ന വിദ്യാഭ്യാസ സമ്പ്രദായമാണ് ഇതിനുത്തരവാദിയെന്നും അമ്മ പറഞ്ഞു. ജീവിതത്തില്‍ ചിട്ടയും മൂല്യവും തിരികെ കൊണ്ടുവന്നാല്‍ ഈ പ്രതിസന്ധി മറികടക്കാമെന്നും അമ്മ നിര്‍ദ്ദേശിച്ചു. കള്ളപ്പണം തടയാന്‍ നോട്ടു വിതരണം കൊണ്ടുവന്നത് ബാഹ്യമായ നടപടി മാത്രമാണ്. ഇത് ലക്ഷ്യ പ്രാപ്തിയില്‍ എത്താന്‍ സ്വാര്‍ഥതയും അഹങ്കാരവും വെടിയണമെന്നും അമ്മ പറഞ്ഞു. വിദ്യാലയത്തിന്റെയും തൊഴിലിടങ്ങളുടെയും രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍ ശുചിയാക്കാൻ എല്ലാവരും തയ്യാറാവണമെന്നും അമ്മ ജന്മദിന സന്ദേശത്തിൽ ആഹ്വാനം ചെയ്തു.