കരുണാബ്ധി കടഞ്ഞു നേടിയോ-
രമൃതിന്‍ തുള്ളികളേകി മക്കളില്‍
അറിവിന്റമൃതും പകര്‍ന്നു നീ
നരജന്മം സഫലീകരിക്കയോ?

എരിയുന്ന മനസ്സുമായ് നിന്ന-
രികില്‍ വന്നണയുന്നവര്‍ക്കു നീ
വരമായരുളുന്ന തേന്‍മൊഴി
മധുവായ് തന്നെ നുകര്‍ന്നിടുന്നു ഞാന്‍

കരകാണാതുഴലുന്ന മക്കളെ
കരകേറ്റീടുക നിന്‍ കരങ്ങളാല്‍
ജപമാലയുമായി ഞാന്‍ സദാ
ജനനീ നിന്‍ തിരുനാമമോതിടാം.

കുമാര്‍ജി