വേദോപനിഷത്തുകള്‍ കടലുപോലെയാണ്. കടല്‍ജലം സൂര്യന്റെ ചൂടില്‍ നീരാവിയായിത്തീര്‍ന്നു മഴയായി വര്‍ഷിക്കുമ്പോള്‍ ജനങ്ങളുടെ സര്‍വ്വവിധ ആവശ്യങ്ങള്‍ക്കും അതു പ്രയോജനപ്പെടുന്നു. ഇതുപോലെ സത്യത്തില്‍ ജീവിക്കുന്ന മഹാത്മാക്കള്‍ വേദസാരത്തെ സാധാരണ ജനങ്ങള്‍ക്കുപോലും എളുപ്പം ഉള്‍ക്കൊള്ളുവാനും ജീവിതത്തില്‍ പകര്‍ത്തുവാനും കഴിയുംവിധം കാലോചിതമായി പ്രകാശിപ്പിക്കുന്നു.