പരമാത്മതത്ത്വത്തെ മഞ്ഞുമലകള്‍ നിറഞ്ഞ ഹിമാലയപര്‍വ്വതത്തോടു് ഉപമിക്കാം. മഞ്ഞു്, വെള്ളം തന്നെയാണെങ്കിലും ജനങ്ങള്‍ക്കു കുടിക്കുവാനോ കുളിക്കുവാനോ അതു് ഉപകരിക്കുന്നില്ല. എന്നാല്‍ സൂര്യന്റെ ചൂടില്‍ ഹിമാലയത്തിലെ ആ മഞ്ഞുരുകി ഗംഗയായി ജനമദ്ധ്യത്തിലേക്കു് ഒഴുകിയെത്തുമ്പോള്‍ എല്ലാവര്‍ക്കും അതു് പ്രയോജനപ്പെടുന്നു. ചിലര്‍ ആ അമൃതജലം കുടിച്ചു ദാഹം ശമിപ്പിക്കുന്നു. ചിലര്‍ അതില്‍ കുളിക്കുന്നു. ചിലര്‍ അതില്‍ നീന്തിക്കളിച്ചു് ആസ്വദിക്കുന്നു. ഈ ഗംഗയെപ്പോലെയാണു മഹാത്മാക്കള്‍.